വിവാഹേതര ബന്ധമെന്ന് സംശയം; ഭാര്യയുടെ മുടി മുറിച്ച് മുറിയില്‍ പൂട്ടിയിട്ടും മര്‍ദ്ദിച്ചും ഭര്‍ത്താവ്, വീട്ടുകാരുടെ പിന്തുണയും ഉണ്ടായിരുന്നുവെന്ന് യുവതിയുടെ പരാതി

സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് ശേഷം ആരിഫ് ഒളിവിലാണെന്ന് പോലീസ് പറയുന്നു

ലഖ്‌നൗ: വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയുടെ മുടി മുറിച്ചും വീട്ടില്‍ പൂട്ടിയിട്ടും ഭര്‍ത്താവിന്റെ ക്രൂരത. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് വിചിത്ര സംഭവം. ആരിഫ് എന്നയാളാണ് ഭാര്യയുടെ മുടി മുറിച്ച് ക്രൂരത ചെയ്തത്. സംഭവത്തില്‍ റോഷ്‌നി പരാതി നല്‍കുകയും ചെയ്തു. പുറത്ത് പോകാതിരിക്കാന്‍ തന്നെ മുറിയില്‍ പൂട്ടിയിട്ടെന്നും റോഷ്‌നി പരാതിയില്‍ പറയുന്നുണ്ട്.

തനിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച ഭര്‍ത്താവ് ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടാക്കി പതിവായി മര്‍ദ്ദിക്കാറുണ്ടെന്നും റോഷ്‌നി ആരോപിച്ചു. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് ശേഷം ആരിഫ് ഒളിവിലാണെന്ന് പോലീസ് പറയുന്നു. ഭാര്യ സുന്ദരിയായി കാണുന്നത് ഇഷ്ടമല്ലാതിരുന്ന ആരിഫ്, റോഷ്നിയുടെ മുടി മുറിക്കുകയായിരുന്നുവെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു. മുടി മുറിച്ച ശേഷം റോഷ്നിയെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു.

തിങ്കളാഴ്ച ആരിഫ് ജോലിക്ക് പോയിരുന്ന സമയത്ത് മുറിയില്‍ നിന്ന് രക്ഷപ്പെട്ട റോഷ്‌നി പോലീസില്‍ അഭയം തേടുകയായിരുന്നു. ബന്ധുക്കളും ആരിഫിന് പിന്തുണ നല്‍കിയിരുന്നുവെന്ന് റോഷ്‌നി ആരോപിച്ചു. മുടി മുറിച്ച സമയത്ത്, മറ്റൊരാളും തന്നെ രണ്ടാമത് നോക്കരുത് എന്ന് ഭര്‍ത്താവ് പറഞ്ഞതായി റോഷ്‌നിയുടെ പരാതിയില്‍ പറയുന്നു. നാലുവര്‍ഷം മുന്‍പാണ് ആരിഫും റോഷ്‌നിയും തമ്മില്‍ വിവാഹിതരായത്.

Exit mobile version