കലിതുള്ളിയ തിത്‌ലി അടങ്ങി..! ഒഡീഷയെ ഭീതിയിലാഴ്ത്തിയ ചുഴലിക്കാറ്റിന്റെ വേഗത കുറയുന്നു

ഭുവനേശ്വര്‍: ഒഡീഷയെ ഭീതിയിലാഴ്ത്തി ആഞ്ഞടിച്ച തിത്ലി ചുഴലിക്കാറ്റിന്റെ വേഗത കുറയുന്നതായി റിപ്പോര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ രൂപംകൊണ്ട കാറ്റാണ് ചുഴലിക്കാറ്റായി മാറിയത്. ശക്തമായ കാറ്റിനെ തുടര്‍ന്നുള്ള അപകടങ്ങളില്‍ 6 മത്സ്യത്തൊഴിലാളികളടക്കം 8 പേര്‍ മരിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലും ഒഡിഷയിലുമാണ് തിത്‌ലി ബാധിച്ചത്. മണിക്കൂറില്‍ 125 കിലോ മീറ്ററാണ് ഒഡീഷയില്‍ നിലവില്‍ കാറ്റിന്റെ വേഗത.

അതേസമയം ഒഡീഷയിലെയും ആന്ധ്രയിലെയും വ്യോമ- കര ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വൈദ്യുതി ടെലഫോണ്‍ ബന്ധവും പൂര്‍ണമായി തകര്‍ന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഒഡിഷയില്‍ 8 ജില്ലകളെ തിത്ലി സാരമായി ബാധിച്ചു. 5 തീരദേശ ജില്ലകളില്‍ നിന്നായി 3 ലക്ഷം പേരെ ഒഡീഷയില്‍ മാറ്റി പാര്‍പ്പിച്ചിരുന്നു. ആന്ധ്രാപ്രദേശിനെ സഹായിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രദാന്‍ ആവശ്യപ്പെട്ടു. ഇന്നലെയാണ് തിത്ലി ശക്തമായത്.

കാറ്റിന്റെ വേഗത മണിക്കൂറില്‍ 165 കിലോമീറ്റര്‍ ആയിരുന്നു എന്നാല്‍ അത് കുറഞ്ഞ് നിലവില്‍ 124 എന്ന സ്ഥതിയിലേക്ക് മാറിയത്. എന്നാല്‍ താത്കാലിക ആശ്വാസം മാത്രമാണ് ഈ മാറ്റമെന്നും എപ്പോള്‍ വേണമെങ്കിലും വേഗത കൂടിയേക്കാമെന്നും ജാഗ്രത തുടരണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നേരത്തെ ഒഡീഷ തീരത്തെത്തിയ ചുഴലിക്കാറ്റ് ശക്തമായതിനെ തുടര്‍ന്ന് ഒഡീഷയില്‍ 5 തീരദേശ ജില്ലകളില്‍ ഒഡിഷ സര്‍ക്കാര്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു

Exit mobile version