നിര്‍ഭയ കേസ്; പ്രതികളെ തൂക്കിലേറ്റുന്നതില്‍ നിന്നും ലഭിക്കുന്ന തുക മകളുടെ കല്ല്യാണത്തിനായി ഉപയോഗിക്കുമെന്ന് ആരാച്ചാര്‍

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കി കൊല്ലുന്നതില്‍ നിന്നും ലഭിക്കുന്ന തുക മകളുടെ കല്ല്യാണത്തിനായി ഉപയോഗിക്കുമെന്ന് ആരാച്ചാര്‍ പവന്‍ ജലാദ്. മകള്‍ വലുതായിട്ടും കല്ല്യാണം കഴിപ്പിച്ചയക്കാനുള്ള കാശ് കൈയിലുണ്ടായിരുന്നില്ല. ഈ ദൗത്യത്തിന് തന്നെ തെരഞ്ഞെടുത്തതിന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നന്ദിയും അദ്ദേഹം അറിയിച്ചു.

‘ഈ മാസം 22ാം തിയതിക്ക് വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. വരുന്ന ദിവസം തന്നെ തിഹാറിലേക്ക് എന്നെ പോലീസുകാര്‍ കൊണ്ട് പോകും. എത്രയും പെട്ടെന്ന് അവിടെ എത്താനായാല്‍ കൂടുതല്‍ തവണ റിഹേഴ്സല്‍ ചെയ്ത് നോക്കാം. എന്നാലേ തൂക്കി കൊല്ലുന്ന ദിവസം എല്ലാം നന്നായി നടക്കൂ…’ ,ഏകദേശം പാപ്പരായിരുന്നു കുറേ മാസങ്ങളായി ഈ അവസരത്തിനായി കാത്തിരിക്കുന്നു, ദൈവം ആ പ്രാര്‍ത്ഥന അവസാനം കേട്ടു ജലാദ’ പറഞ്ഞു.

കേസിലെ പ്രതികളായ വിനയ് കുമാര്‍ ശര്‍മ, മുകേഷ്, അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത്. ഇവരെ ജനുവരി 22ന് രാവിലെ ഏഴുമണിക്ക് തിഹാര്‍ ജയിലില്‍ വെച്ച് തൂക്കിലേറ്റും.

2012 ഡിസംബര്‍ 16 ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഡല്‍ഹിയില്‍ വെച്ച് സുഹൃത്തിനൊപ്പം ദ്വാരകയിലെ മഹാവീര്‍ എന്‍ക്ലേവിലേക്കു ബസില്‍ പോകുന്നതിന് ഇടയിലാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല, ചികിത്സയ്ക്കിയിടെ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.

Exit mobile version