‘ രാജ്യത്തും സംസ്ഥാനത്തും സമാധാനം വേണം’ ; പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് ഹിന്ദുസന്യാസിമാര്‍

പശ്ചിമബംഗാളിലാണ് നൂറുകണക്കിന് സന്യാസികള്‍ പ്രതിഷേധത്തില്‍ അണിനിരന്നത്.

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ അണി നിരന്ന് ഹിന്ദു സന്യാസികളും. പശ്ചിമബംഗാളിലാണ് നൂറുകണക്കിന് സന്യാസികള്‍ പ്രതിഷേധത്തില്‍ അണിനിരന്നത്. പശ്ചിം ബംഗാ സനാതന്‍ ബ്രാഹ്മണ്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് കൊല്‍ക്കത്തയിലെ മയോ റോഡിലെ മഹാത്മ ഗാന്ധി പ്രതിമയ്ക്ക് സമീപം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചത്.

രാജ്യത്തും സംസ്ഥാനത്തും സമാധാനം വേണമെന്ന മുദ്രാവാക്യവുമായാണ് സന്യാസിമാര്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത്. ഇവര്‍ക്ക് പിന്തുണയുമായി ത്രിണമൂല്‍ കോണ്‍ഗ്രസ് അനുഭാവികള്‍ കൂടി പ്രതിഷേധത്തില്‍ പങ്കെടുത്തു.

മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാനുളള ഗൂഢനീക്കത്തെ ശക്തമായി അപലപിക്കുന്നുവെന്ന് സന്യാസിമാര്‍ പ്രതികരിച്ചു. ഒരു സമുദായത്തില്‍പ്പെട്ടവരെ മാത്രം ഒഴിവാക്കാനുള്ള ശ്രമമാണ് നിയമത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും അത് നിര്‍ഭാഗ്യകരമാണെന്നും സന്യാസിമാര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യം ഒന്നായി നിന്നാല്‍ മാത്രമാണ് സമാധാനം പുനഃസ്ഥാപിതമാകൂവെന്നും പ്രതികരിച്ച സന്യാസിമാര്‍ പ്രതിഷേധത്ത അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളെ അപലപിക്കുകയും ചെയ്തു.

Exit mobile version