വീണ്ടും പീഡനം; ഇരയായത് 14 വയസുകാരി, മൂന്ന് പേര്‍ പിടിയില്‍

രാജ്യത്ത് പീഡനം വര്‍ധിച്ച് വരുന്നതായി റിപ്പോര്‍ട്ട്

ഭോപ്പാല്‍: മധ്യപ്രദേശില്‍ 14 കാരിയെ കൗമാരക്കാര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. വീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ പോവുകയായിരുന്ന ഒമ്പതാം ക്ലാസുകാരിയെ പ്രതികള്‍ ഓട്ടോയില്‍ നിന്ന് വലിച്ചിറക്കി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ തുടരുന്നു. അറസ്റ്റിലായവരെല്ലാം പതിനാറും പതിനേഴും വയസ്സുള്ളവരാണ്.

ഞായറാഴ്ചയാണ് സംഭവം. ചന്തയില്‍ നിന്ന് വീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ പോവുകയായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രതികള്‍ ഓട്ടോയില്‍ നിന്ന് വലിച്ചിറക്കി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതികള്‍, പരാതിപ്പെട്ടാല്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പെണ്‍കുട്ടിയെ ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ മൂന്ന് പോരെ അറസ്റ്റ് ചെയ്തു. ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു.

രാജ്യത്ത് പീഡനം വര്‍ധിച്ച് വരുന്നതായാണ് റിപ്പോര്‍ട്ട്. ദിനം പ്രതി ഒരു പീഡന കേസെങ്കിലും റിപ്പോര്‍ട്ട് ചെയുന്നുണ്ട്. കര്‍ശനമായ നടപടി സ്വീകരിക്കാത്തത് തന്നെയാണ് ഇത്തരം കുറ്റ കൃത്യങ്ങള്‍ പെരുകാന്‍ കാരണവും. അതേസമയം നിര്‍ഭയ കേസില്‍ വധ ശിക്ഷ കാത്ത് കഴിയുന്ന മൂന്ന് പ്രതികള്‍ ദയാഹര്‍ജി നല്‍കുന്നതായാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്. അക്ഷയ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത എന്നിവരാണ് ദയാഹര്‍ജി നല്‍കുക. നിയമപരമായി സാധ്യമായ എല്ലാ വഴികള്‍ ഉപയോഗിക്കുമെന്നും പ്രതികള്‍ പറഞ്ഞു.

Exit mobile version