മെട്രോ ട്രെയിനിനു മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്തു; പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തി ഭാര്യയും ജീവനൊടുക്കി

ന്യൂഡല്‍ഹി; മെട്രോ ട്രെയിനിനു മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്തു. സംഭവത്തിന് പിന്നാലെ അഞ്ചു വയസ്സുള്ള മകളെ കൊലപ്പെടുത്തി ശേഷം ഭാര്യയും തൂങ്ങിമരിച്ചു. അതേസമയം ദമ്പതികള്‍ക്ക് സാമ്പത്തിക പ്രശ്‌നം ഉണ്ടായിരുന്നതായി യുവതിയുടെ സഹോദരന്‍ പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ ഇന്നലെ ഉച്ചയോടെയാണ് ചെന്നൈ സ്വദേശിയായ ഭരത് (33) ജീവനൊടുക്കിയത്. സെക്ടര്‍ 128ലാണ് ഇയാളും കുടുംബവും കഴിഞ്ഞിരുന്നത്. ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു ഇയാള്‍. ട്രെയിനു മുന്നില്‍ ചാടിയ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലു മരണമടഞ്ഞിരുന്നു.

മരണ വാര്‍ത്ത അറിഞ്ഞതിനു പിന്നാലെ ഭാര്യ ആശുപത്രിയില്‍ എത്തി ഭര്‍ത്താവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. പിന്നീട് വീട്ടില്‍ എത്തി മകളെയും വിളിച്ച് മുറിയ്ക്കുള്ളില്‍ കയറി കതകടച്ചു. ശേഷം മകളെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കുകയായിരുന്നെന്ന് അന്വേഷണം സംഘം പറഞ്ഞു. അതേസമയം ഇവര്‍ക്ക് സാമ്പത്തിക പ്രശ്‌നം ഉണ്ടായിരുന്നതായി യുവതിയുടെ സഹോദരന്‍ പോലീസില്‍ പറഞ്ഞു.

Exit mobile version