അയോധ്യ വിഷയത്തില്‍ നിയമ പോരാട്ടത്തിന് ഒരുങ്ങി ജമായത്ത് ഉലമ ഹിന്ദ്; സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: അയോധ്യ തര്‍ക്ക ഭൂമി കേസിലെ സുപ്രീംകോടതി വിധിക്കെതിരെ ജമായത്ത് ഉലമ ഹിന്ദ് പുനഃപരിശോധനാ ഹര്‍ജി നല്‍കി. കേസിലെ ആദ്യ കക്ഷിയുടെ പിന്തുടര്‍ച്ചക്കാരനായ മൗലാനാ സയിദ് അസ്സാദ് റാഷിദി മുഖേനയാണ് ജമായത്ത് ഉലമ ഐ ഹിന്ദ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരിക്കുന്നത്.

സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്നാണ് 217 പേജുള്ള ഹര്‍ജിയിലെ ആവശ്യം. മസ്ജിദ് നിലനിന്നിരുന്ന സ്ഥലം ക്ഷേത്രം പണിയാന്‍ വിട്ടുനല്‍കിയത് പുനഃപരിശോധിക്കണം. പള്ളി പൊളിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതി പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അയോധ്യ തര്‍ക്ക ഭൂമി കേസില്‍ കഴിഞ്ഞ മാസം സുപ്രീംകോടതി വിധി പറഞ്ഞിരുന്നു. അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കു നല്‍കണം. പള്ളി പണിയുന്നതിനു മുസ്ലിംങ്ങള്‍ക്ക് പകരം ഭൂമി നല്‍കണം എന്നിവയായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്. ഇതിനെതിരെയാണ് ജമായത്ത് ഉലമ ഹിന്ദ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരിക്കുന്നത്.

Exit mobile version