നിലയ്ക്കാതെ ക്രൂരത; രാജസ്ഥാനിലും കാണാതായ ആറുവയസുകാരി ബലാത്സംഗത്തിന് ഇരയായി, ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

രാജസ്ഥാനിലെ ടോംഗ് ജില്ലയിലാണ് അതിദാരുണ സംഭവം നടന്നത്

ജയ്പുര്‍: രാജ്യത്ത് അവസാനമില്ലാതെ പെണ്‍കുട്ടികളോടുള്ള ക്രൂരത. രാജസ്ഥാനില്‍ നിന്ന് കാണാതായ ആറുവയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്ത. കുട്ടി ബലാത്സംഗത്തിനിരയായിരുന്നുവെന്നും പെണ്‍കുട്ടി ധരിച്ചിരുന്ന യൂണിഫോമിലുണ്ടായിരുന്ന ബെല്‍റ്റ് കൊണ്ടാണ് കഴുത്ത് ഞെരിച്ച് കൊന്നതെന്നും പോലീസ് പറയുന്നു.

രാജസ്ഥാനിലെ ടോംഗ് ജില്ലയിലാണ് അതിദാരുണ സംഭവം നടന്നത്. ഖേതാഡി ഗ്രാമത്തിലെ കുറ്റിക്കാട്ടില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്. കുട്ടി മരിച്ചു കിടന്നതിന്റെ സമീപത്ത് നിന്നു മദ്യക്കുപ്പികളും പലഹാരങ്ങളും കണ്ടെടുത്തിട്ടുണ്ട്. കൂട്ടത്തില്‍ രക്തകറയും കണ്ടെത്തിയിട്ടുണ്ട്. സ്‌കൂളില്‍ ശനിയാഴ്ച കായിക ദിനമായിരുന്നു. അന്നേ ദിവസമാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്.

മൂന്ന് മണിയായിട്ടും പെണ്‍കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് തെരച്ചില്‍ ആരംഭിച്ചത്. ബന്ധുക്കളുടെ വീടുകളില്‍ അന്വേഷിച്ചിട്ടും കുട്ടിയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. തെരച്ചിലിനൊടുവില്‍ ഞായറാഴ്ച രാവിലെ പെണ്‍കുട്ടിയുടെ മൃതദേഹം അരക്കിലോമീറ്റര്‍ അകലെയുള്ള കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

Exit mobile version