വിധിക്ക് പിന്നാലെ രാമക്ഷേത്രം ഒരുങ്ങുന്നു; ക്ഷേത്ര നിര്‍മ്മിതിക്കായി രണ്ടാഴ്ചയ്ക്കുള്ളില്‍ 250 വിദഗ്ദ തൊഴിലാളികളെത്തും

രാജസ്ഥാനിലെ ഭരത്പുര്‍, ഉത്തര്‍പ്രദേശിലെ മിര്‍ജാപുര്‍, ഗുജറാത്തിലെ സോമപുര എന്നിവിടങ്ങളില്‍ നിന്നാണ് തൊഴിലാളികളെ എത്തിക്കുന്നത്.

അയോധ്യ: അയോധ്യയില്‍ സുപ്രീംകോടതിയുടെ ചരിത്ര വിധി വന്നതിനു പിന്നാലെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുവാനുള്ള പണികള്‍ക്ക് ആരംഭമാവുകയാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ക്ഷേത്ര നിര്‍മ്മിതിക്കായി 250 വിദഗ്ദ തൊഴിലാളികളെത്തുമെന്ന് കര്‍സേവപുരത്തെ രാമജന്മഭൂമി ന്യാസ് നിര്‍മ്മാണശാലയിലെ സുരക്ഷാപ്രമുഖ് ഹനുമാന്‍യാദവ് പറയുന്നു.

രാജസ്ഥാനിലെ ഭരത്പുര്‍, ഉത്തര്‍പ്രദേശിലെ മിര്‍ജാപുര്‍, ഗുജറാത്തിലെ സോമപുര എന്നിവിടങ്ങളില്‍ നിന്നാണ് തൊഴിലാളികളെ എത്തിക്കുന്നത്. ക്ഷേത്ര നിര്‍മ്മാണം മൂന്നുമാസത്തിനുള്ളില്‍ തുടങ്ങുമെന്നതിനാല്‍ ഇനി പണി വേഗത്തിലാക്കണമെന്നും അദ്ദേഹം പറയുന്നു. രാമജന്മഭൂമിയില്‍ രാമന് മഹത്തരമായ ക്ഷേത്രം മാത്രമാണ് ന്യാസിന്റെ ലക്ഷ്യമെന്നം ഹനുമാന്‍ യാദവ് പറയുന്നു. തര്‍ക്കഭൂമിയില്‍ ‘രാം ലല്ല’യ്ക്കായി നിര്‍മ്മിക്കേണ്ട ക്ഷേത്രത്തിന്റെ മാതൃക രാമജന്മഭൂമി ന്യാസ് തയ്യാറാക്കിയിട്ടുണ്ട്.

ഹനുമാന്‍ യാദവിന്റെ വാക്കുകള്‍;

ഗുജറാത്തിലെ 10 തൊഴിലാളികളാണ് ഇത്രയും കാലം കല്ലുപണി നടത്തിക്കൊണ്ടിരുന്നത്. ക്ഷേത്ര നിര്‍മ്മാണം മൂന്നുമാസത്തിനുള്ളില്‍ തുടങ്ങുമെന്നതിനാല്‍ ഇനി പണി വേഗത്തിലാക്കണം. 250 വിദഗ്ധ തൊഴിലാളികളെയെങ്കിലും എത്തിക്കാനാണ് ശ്രമം. സര്‍ക്കാരുണ്ടാക്കാന്‍ പോകുന്ന ട്രസ്റ്റ് രാമജന്മഭൂമി ന്യാസിനെ നിര്‍മ്മാണ പ്രവൃത്തി ഏല്‍പ്പിക്കുമെങ്കില്‍ സന്തോഷം. അല്ലെങ്കില്‍ ഇതുവരെ നടത്തിയ പ്രവൃത്തികളുടെ ഫലം സര്‍ക്കാര്‍ ട്രസ്റ്റിന് വിട്ടുനല്‍കും. രാമജന്മഭൂമിയില്‍ രാമന് മഹത്തരമായ ക്ഷേത്രം മാത്രമാണ് ന്യാസിന്റെ ലക്ഷ്യം

Exit mobile version