ജോലി സമയം ഇനി ഒമ്പത് മണിക്കൂർ; നിർദേശം ദേശീയ വേതന നിയമത്തിന്റെ കരടിൽ

ന്യൂഡൽഹി: രാജ്യത്തെ തൊഴിലാളികളുടെ എട്ട് മണിക്കൂർ ജോലി എന്നത് ഒമ്പത് മണിക്കൂറായി മാറ്റാൻ ദേശീയ വേതന നിയമത്തിന്റെ കരടിൽ നിർദേശം. ഇതോടെ സാധാരണ പ്രവൃത്തി ദിനമെന്നാൽ, വിശ്രമസമയങ്ങളടക്കം 9 മണിക്കൂറായിരിക്കും. 12 മണിക്കൂറിൽ കൂടരുതെന്നും നിർദേശമുണ്ട്.

അതേസമയം, ദിവസവേതനം 8 മണിക്കൂർ അടിസ്ഥാനമാക്കിയും മാസ വേതനം 26 ദിവസം 8 മണിക്കൂർ എന്ന് അടിസ്ഥാനമാക്കിയുമാണ് നിശ്ചയിക്കുക. ഇത് അവ്യക്തത സൃഷ്ടിച്ചിട്ടുണ്ട്. അഭിപ്രായങ്ങൾ അറിയിക്കാൻ ഒരു മാസത്തോളം സമയമുണ്ട്.

മറ്റുപ്രധാന നിർദേശങ്ങൾ:

*കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്ന നിശ്ചിത പ്രതിമാസത്തുകയിൽ കവിയാത്ത വരുമാനമുള്ള എല്ലാവർക്കും ബോണസ്. കരാറുകാരൻ മുഖേന ജീവനക്കാരെ നിയമിച്ചു പ്രവർത്തിക്കുന്ന കമ്പനിയിൽ കരാറുകാരൻ ബോണസ് നൽകിയില്ലെങ്കിൽ കമ്പനിക്ക് ഉത്തരവാദിത്തം.

*തൊഴിലാളി എന്ന നിർവചനത്തിനു കീഴിൽ വരുന്ന എല്ലാവർക്കും മിനിമം വേതനം; 5 വർഷം കൂടുമ്പോൾ പുതുക്കും.

*എല്ലാ വർഷവും ഏപ്രിൽ ഒന്ന്, ഒക്ടോബർ ഒന്ന് തീയതികൾ അടിസ്ഥാനമാക്കി ഡിഎ നിശ്ചയിക്കും.

*മാധ്യമപ്രവർത്തകരുടെ ശമ്പളം നിശ്ചയിക്കാൻ വേജ് ബോർഡിനു പകരം സാങ്കേതിക സമിതി.

Exit mobile version