വരനെ വരവേൽക്കുന്നതിനെ ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയിലെത്തി; വിവാഹ സത്കാരത്തിനിടെ ഏറ്റുമുട്ടി വധൂവരന്മാരുടെ വീട്ടുകാർ; നിരവധി പരിക്ക്

സൂര്യപേട്ട്: വധുവിന്റേയും വരന്റേയും വീട്ടുകാർ തമ്മിൽ ഉടലെടുത്ത തർക്കം കയ്യാങ്കളിയിലെത്തിയതോടെ വിവാഹ സത്കാര വേദി യുദ്ധക്കളമായി. തെലങ്കാനയിൽ വിവാഹദിനത്തിലെ വിരുന്നിനിടെ നടന്ന തർക്കത്തിൽ വധുവരന്മാരുടെ വീട്ടുകാർ തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. ഏറ്റുമുട്ടലിൽ മൂന്നു പേർക്ക് പരിക്കേറ്റു.

തർക്കത്തിനിടെ പരുക്കേറ്റ മൂന്നു പേരേയും പോലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലാണ് സംഭവം. പ്രദേശവാസിയായ അജയന്റേയും ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ ഇന്ദ്രജയുടേയും വിവാഹം ഓക്ടോബർ 29-നായിരുന്നു നടന്നത്.
വിവാഹ ദിവസം തന്നെയായിരുന്നു സത്കാരവും. ഇതിനിടെയാണ് ഇരു വീട്ടുകാരും തമ്മിൽ തർക്കമുണ്ടാവുകയും ഒടുവിൽ ഏറ്റുമുട്ടലിലേക്ക് നയിക്കപ്പെടുകയും ചെയ്തത്. ഗ്രാമത്തിലൂടെയുള്ള വരന്റെ വിവാഹ വരവേൽപ്പിന്റെ പേരിലായിരുന്നു തർക്കം ഉടലെടുത്തത്. ബഹളം രൂക്ഷമായതോടെ ഉന്തും തള്ളലിലേക്ക് അവസാനിക്കുകയായിരുന്നു. ബഹളത്തിനിടെ മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

വിവരം അറിയിച്ചതിനെ തുടർന്നെത്തിയ കോഡാഡ് റൂറൽ സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടർ ശിവറാം റെഡ്ഡിയാണ് പരുക്കേറ്റവരെ അടുത്തുള്ള പ്രദേശിക ആശുപത്രിയിൽ എത്തിച്ചത്. ഇരുവീട്ടുകാർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version