വിമാനത്തിനുള്ളില്‍ വെച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു

വിമാനത്തിനുള്ളില്‍ വെച്ച് ബഹളമുണ്ടാക്കിയ ഇയാലെ വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയ ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഹൈദരാബാദ്: വിമാനത്തിനുള്ളില്‍ വെച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഗോവയില്‍ നിന്ന് ഹൈദരാബാദ് വഴി ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. വിമാനത്തിനുള്ളില്‍ വെച്ച് ബഹളമുണ്ടാക്കിയ ഇയാലെ വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയ ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വെട്ടെര്‍സ്റ്റെഡ്റ്റ് എന്ന ഇയാള്‍ സ്വീഡന്‍ സ്വദേശിയാണ്. സെന്‍ട്രല്‍ ഇന്റസ്ട്രീയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ആണ് ഇയാളെ പിടികൂടിയത്. ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്നു സെഗര്‍. ശുചിമുറിയില്‍ കയറിയിരുന്ന ഇയാള്‍ വിമാനം ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയിട്ടും ഇറങ്ങാന്‍ തയ്യാറായില്ല.

ശുചിമുറിയില്‍ നഗ്‌നനായി തല കുടുങ്ങിയ രീതിയില്‍ കണ്ടെത്തിയ ഇയാളെ സുരക്ഷാ ജീവനക്കാര്‍ ബലപ്രയോഗത്തിലൂടെയാണ് പുറത്തെത്തിച്ചത്. ലഹരി ഉപയോഗിച്ച നിലയിലായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. ആശുപത്രി അധികൃതരോട് സഹകരിക്കാന്‍ തയ്യാറാകാതിരുന്ന സെഗര്‍ വസ്ത്രങ്ങള്‍ വലിച്ചഴിക്കാനും അവിടെ നിന്ന് രക്ഷപ്പെടാനും ശ്രമിച്ചു.

ഇയാളുടെ മാനസികാരോഗ്യ നില ശരിയല്ലെന്നാണ് പോലീസ് വ്യക്തമാക്കി. തുടര്‍ന്ന് ഇയാളെ പോലീസ് ഹൈദരാബാദിലെ ഉസ്മാനിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Exit mobile version