മധ്യപ്രദേശില്‍ ബിജെപി എംഎല്‍എയുടെ വാഹനമിടിച്ച് മൂന്ന് പേര്‍ മരിച്ചു

ലോധിയുടെ എസ്‌യുവി മോട്ടോര്‍ ബൈക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ബിജെപി എംഎല്‍എയുടെ വാഹനമിടിച്ച് മൂന്ന് പേര്‍ മരിച്ചു. ബിജെപി നേതാവ് ഉമാഭാരതിയുടെ മരുമകന്ഡ രാഹുല്‍ സിങ് ലോധിയുടെ വാഹനമോടിച്ചാണ് മൂന്ന് പേര്‍ മരിച്ചത്. മധ്യപ്രദേശിലെ തിക്കംഗറില്‍ വെച്ചാണ് അപകടമുണ്ടായത്. ലോധിയുടെ എസ്‌യുവി മോട്ടോര്‍ ബൈക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

രണ്ടുപേര്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.എംഎല്‍എക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അപകടം നടക്കുന്ന സമയത്ത് വാഹനത്തിനുള്ളില്‍ എംഎല്‍എ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ അധികൃതട് വ്യക്തത വരുത്തിയിട്ടില്ല. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം സംഭവം ആസൂത്രിതമാണെന്നാണ് എംഎല്‍എ വാദം. അപകടം നടക്കുന്ന സമയത്ത് സംഭവസ്ഥലത്തു നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തിലായിരുന്നു താന്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഡ്രൈവറെ വിളിച്ച് കാര്യം അന്വേഷിച്ചു. അപകടം നേരില്‍ കണ്ടുവെന്നും രണ്ട് ഓട്ടോറിക്ഷകളും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം നടന്നതുമെന്നുമാണ് ഡ്രൈവര്‍ തന്നോട് പറഞ്ഞതെന്നും എംഎല്‍എ പോലീസിനോട് പറഞ്ഞു .

Exit mobile version