കാശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി പിന്‍വലിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ അഭിനന്ദിച്ച് ഹരീഷ് സാല്‍വേ

ജമ്മു കാശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി പിന്‍വലിച്ച തീരുമാനം ഒരു തെറ്റു തിരുത്തല്‍ നടപടിയായിരുന്നുവെന്ന് ഹരീഷ് സാല്‍വെ അഭിപ്രായപ്പെട്ടു.

ന്യൂഡല്‍ഹി: കാശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി പിന്‍വലിച്ച മോഡി സര്‍ക്കാരിന്റെ നടപടിയെ അഭിനന്ദിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ. ജമ്മു കാശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി പിന്‍വലിച്ച തീരുമാനം ഒരു തെറ്റു തിരുത്തല്‍ നടപടിയായിരുന്നുവെന്ന് ഹരീഷ് സാല്‍വെ അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ പ്രധാന ഭാഗമാണ് കാശ്മീര്‍. പാകിസ്താന്‍ ഇന്നും അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുന്ന പ്രദേശം. കാശ്മീരിന്റെ സവിശേഷാധികാരം എടുത്തുകളഞ്ഞ നടപടിയെ വിമര്‍ശിക്കുന്നത് പാകിസ്താന്റെ വലിയ പാപ്പരത്തമായി മാത്രമേ കരുതാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കാശ്മീരില്‍ രാജ്യം എടുത്ത നിര്‍ണായക തീരുമാനത്തെ രാജ്യാന്തര പ്രശ്‌നമായി ഉയര്‍ത്തിക്കാണിക്കാനാണ് പാകിസ്താന്‍ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഇന്ത്യ ചെയ്തത്. ശരിയായ നടപടിയാണ് ഇന്ത്യ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാശ്മീരിന് പ്രത്യേക പദവി നല്‍കിയ തീരുമാനം വലിയൊരു തെറ്റായിരുന്നു. അത് തുടരാനനുവദിച്ചത് മറ്റൊരു വലിയ തെറ്റും ഇപ്പോള്‍ ആ തെറ്റ് തിരുത്തപ്പെട്ടുവെന്നും ഇന്ത്യ ചെയ്തത് ശരിയായ കാര്യമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version