ഹോട്ടലില്‍ ഭക്ഷണം തീര്‍ന്നതിനെ ചൊല്ലി തര്‍ക്കം; ഉടമയ്ക്ക് നേരെ വെടിയുതിര്‍ത്ത് പോലീസുകാരന്‍

സന്ദീപ് ബാലിയാന്‍ എന്ന പോലീസ് കോണ്‍സ്റ്റബിളാണ് ഹോട്ടലുടമയ്ക്ക് നേരെ വെടിയുതിര്‍ത്തത്.

ഗാസിയാബാദ്: ഹോട്ടലില്‍ ഭക്ഷണം തീര്‍ന്ന സംഭവത്തെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിനിടെ ഹോട്ടലുടമയ്ക്ക് നേരെ പോലീസുകാരന്‍ വെടിയുതിര്‍ത്തു. സന്ദീപ് ബാലിയാന്‍ എന്ന പോലീസ് കോണ്‍സ്റ്റബിളാണ് ഹോട്ടലുടമയ്ക്ക് നേരെ വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്.

പതിവായി ഇയാള്‍ ഇവിടെ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഹോട്ടലില്‍ കഴിക്കാനെത്തിയ പോലീസുകാരനോട് ഭക്ഷണം തീര്‍ന്നതായി ഉടമ അറിയിച്ചിരുന്നു. എന്നാല്‍ ഭക്ഷണം വേണമെന്ന് നിര്‍ബന്ധം പിടിക്കുകയും ഇതിനെ ചൊല്ലി വാക്കേറ്റം നടക്കുകയും ചെയ്തു. ഇതിനിടെ പോലീസുകാരന്‍ ഉടമയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

അതേസമയം, സന്ദീപിന് തോക്കു ഉപയോഗിക്കാനുളള അനുവാദമില്ലെന്ന് പോലീസ് അറിയിച്ചു. സന്ദീപിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടതായി പോലീസ് അറിയിച്ചു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ സന്ദീപിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Exit mobile version