ഹവാലയിൽ പിടിമുറുക്കി കേന്ദ്രം; ഡികെ ശിവകുമാറിന്റെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡി നീട്ടി; ചൊവ്വാഴ്ച വരെ തുടരണം

ഡികെ ശിവകുമാറിന്റെ കസ്റ്റഡി കാലാവധി അടുത്ത ചൊവ്വാഴ്ച വരെ നീട്ടി.

ന്യൂഡൽഹി: കർണാടകയിലെ കോൺഗ്രസിന്റെ നട്ടെല്ലായിരുന്ന ഡികെ ശിവകുമാറിനെ പൂട്ടി കേന്ദ്രം. ഹവാലാ പണമിടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലുള്ള ഡികെ ശിവകുമാറിന്റെ കസ്റ്റഡി കാലാവധി അടുത്ത ചൊവ്വാഴ്ച വരെ നീട്ടി.

റോസ് അവന്യൂവിലെ പ്രത്യേക എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. കേസിൽ ശിവകുമാറിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടാനുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതിനെ തുടർന്നാണ് കോടതി കസ്റ്റഡി കാലാവധി നീട്ടിയത്.

ഒപ്പം, ഡികെ ശിവകുമാറിന്റെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് കോടതി നിർദേശം നൽകി. 2017 ൽ ശിവകുമാറിന്റെ ഡൽഹിയിലെ വസതിയിൽ നിന്ന് എട്ട് കോടിയിലധികം രൂപ കണ്ടെടുത്ത കേസിൽ സെപ്റ്റംബർ മൂന്നിനായിരുന്നു ഡികെ ശിവകുമാറിനെ എൻഫോഴ്‌സ്മെന്റ് അറസ്റ്റ് ചെയ്തത്. ഇത് ഹവാല പണമാണെന്നാണ് എൻഫോഴ്‌സ്മെന്റിന്റെ കണ്ടെത്തൽ.

Exit mobile version