“ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണെന്ന വിശ്വാസം മോഡിക്കും അമിത് ഷായ്ക്കും ഉണ്ടോ”; കാശ്മീരിലേ അനധികൃത തടങ്കലുകള്‍ക്കെതിരെ പ്രിയങ്കാ ഗാന്ധി

ഭരണകൂടത്തിന് ഭ്രാന്താണ്. മുന്മുഖ്യമന്ത്രിമാരടക്കമുള്ള മുതിര്‍ന്ന നേതാക്കളെ തടവിലാക്കിയതിന്റെ കാരണം വ്യക്തമാക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹി; ജമ്മുകശ്മീരില്‍ തടവിലാക്കിയ നേതാക്കളെ രണ്ടാഴ്ച കഴിഞ്ഞിട്ടും വിട്ടയക്കാത്തതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണെന്ന വിശ്വാസം നരേന്ദ്രമോഡിക്കും അമിത് ഷായ്ക്കും ഉണ്ടോയെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.

വാര്‍ത്താസമ്മേളനം നടത്താനെത്തിയ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിറിനേയും പാര്‍ട്ടി വക്താവ് രവീന്ദര്‍ ശര്‍മയെ കസ്റ്റഡിയിലെടുത്തത് എന്തടിസ്ഥാനത്തിലാണ്. വാര്‍ത്താ സമ്മേളനം നടത്തുന്നത് ക്രിമിനല്‍ കുറ്റമാണോ? – പ്രിയങ്ക ചോദിച്ചു.

ഭരണകൂടത്തിന് ഭ്രാന്താണ്. മുന്മുഖ്യമന്ത്രിമാരടക്കമുള്ള മുതിര്‍ന്ന നേതാക്കളെ തടവിലാക്കിയതിന്റെ കാരണം വ്യക്തമാക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.

Exit mobile version