സ്‌കൂളിലേക്ക് പോകാന്‍ പുറപ്പെടുന്ന മക്കളുടെ കയ്യില്‍ ഈ മാതാപിതാക്കള്‍ കൊടുത്ത് വിടുന്നത് അമ്പും വില്ലും..! വിചിത്രമായ ഒരു ഗ്രാമം

'അവര്‍ നമ്മളെ ഉപദ്രവിക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മള്‍ പേടിച്ച് പിന്മാറരുത്. അങ്ങനെ ചെയ്താല്‍ പിന്നെ, അവര്‍ വീണ്ടും നമ്മളെ ആക്രമിക്കും'

റാഞ്ചി: ജംഷഡ്പൂരില്‍ നിന്ന് 80 കിലോമീറ്റര്‍ മാറി വളരെ വിചിത്രമായ ഒരു ഗ്രാമമാണ് ഇത്. സ്‌കൂളിലേക്ക് പോകാന്‍ പുറപ്പെടുന്ന മക്കളുടെ കയ്യിലേക്ക് അമ്പും വില്ലുമാണ് ഈ മാതാപിതാക്കള്‍ കൊടുത്തുവിടുന്നത്. കേള്‍ക്കുമ്പോള്‍ എന്ത് വാട്ടാണോ എന്ന് തോന്നുന്നുണ്ടോ..? എന്നാല്‍ സത്യമാണ് സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് ഇത്…

ചുറ്റും കാട് പരന്നുകിടക്കുന്ന ഒരു ഗ്രാമമാണ് പോച്ച്പാനി. ഗ്രാമവാസികളാകട്ടെ, ഏറെയും ആദിവാസികളാണ്. ഗ്രാമത്തിലെവിടെയും സ്‌കൂളില്ല. കാട്ടിനകത്ത് കൂടി ഏറെ ദൂരം നടന്നുവേണം അടുത്ത ഗ്രാമത്തിലുള്ള സ്‌കൂളിലെത്താന്‍. മാവോയിസ്റ്റ് ബാധിത പ്രദേശമായതിനാല്‍, ഏതുസമയത്തും ഇവര്‍ മാവോയിസ്റ്റുകളുടെ ആക്രമണം പ്രതീക്ഷിച്ചാണ്രേത ജീവിക്കുന്നത്. കാട്ടിനകത്തുകൂടി നടന്നുപോകുന്ന വഴിക്കെങ്ങാന്‍ ആക്രമണമുണ്ടായാല്‍ തിരിച്ചും ആക്രമിക്കാനാണത്രേ കുട്ടികളുടെ കയ്യില്‍ അമ്പും വില്ലും വച്ചുകൊടുക്കുന്നത്.

‘അവര്‍ നമ്മളെ ഉപദ്രവിക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മള്‍ പേടിച്ച് പിന്മാറരുത്. അങ്ങനെ ചെയ്താല്‍ പിന്നെ, അവര്‍ വീണ്ടും നമ്മളെ ആക്രമിക്കും’ ഗ്രാമവാസിയായ രാം ചന്ദ്ര മാര്‍ഡി പറയുന്നു.

കാട്ടിനകത്തുകൂടി നടന്നുപോകുമ്പോളള്‍ തങ്ങളുടെ ഗോത്രത്തില്‍ പെട്ടവരല്ലാത്ത മനുഷ്യരെ കാണാറുണ്ടെന്നും അമ്പും വില്ലും കയ്യിലുളളതുകൊണ്ടാണ് അവര്‍ തങ്ങളുടെ അടുത്ത് വരാറില്ലെന്നും കുട്ടികള്‍ പറഞ്ഞു.

Exit mobile version