നടി ശ്രീദേവിയുടെ മരണം കൊലപാതകം ; വെളിപ്പെടുത്തലുമായി ഡിജിപി ഋഷിരാജ് സിംഗ്

തിരുവനന്തപുരം: നടി ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന് ഡിജിപി ഋഷിരാജ് സിംഗ്. സുഹൃത്തും അന്തരിച്ച ഫോറന്‍സിക് വിദഗ്ദ്ധനുമായ ഡോ. ഉമാദത്തന്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ ഒരു ദിനപത്രത്തിലെ ലേഖനത്തിലൂടെയാണ് ഋഷിരാജ് സിംഗ് പറയുന്നത്.

‘ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാധ്യതയില്ലെന്നും ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച് തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ എന്നും ഉമാദത്തന്‍ പറഞ്ഞതായി ഋഷിരാജ് സിംഗ് വ്യക്തമാക്കി. നടിയുടെ മരണത്തെക്കുറിച്ച് താന്‍ അന്വേഷിച്ചപ്പോഴാണ് ഡോക്ടര്‍ ഈ കാര്യം വ്യക്തമാക്കിയതെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.

2018 ഫെബ്രുവരി 24നാണ് ദുബായിലെ ആഢംബര ഹോട്ടലിലെ ബാത്ത്ടബ്ബില്‍ ശ്രീദേവിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് ശ്രീദേവി മരിച്ചതെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബാത് ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നു എന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്.

Exit mobile version