തൃശൂര്‍: തൃശൂരിലെ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനത്തിനിരയായ കഴകക്കാരൻ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് രാജിക്കത്തിലുള്ളത്.
ആര്യനാട് സ്വദേശി ബിഎ ബാലുവാണ് രാജിവെച്ചത്. ഇന്നലെ കൂടൽമാണിക്യം ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിലെത്തി അഡ്മിനിസ്ട്രേറ്റര്‍ക്ക് രാജി കത്ത് കൈമാറുകയായിരുന്നു.
ജാതി വിവേചനത്തിന് ഇരയായ ബാലു വിവാദങ്ങൾക്ക് പിന്നാലെ അവധിയിൽ പോയിരുന്നു. ഇന്ന് ജോലിയിൽ തിരികെ പ്രവേശിക്കേണ്ടതായിരുന്നു. നേരത്തെ കഴകം ജോലിയിൽ പ്രവേശിച്ച ബാലുവിനെ തന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് ഓഫീസ് ജോലിയിലേക്ക് മാറ്റിയിരുന്നു.
ഇതിന് പിന്നാലെയാണ് ബാലു അവധിയിൽ പ്രവേശിച്ചത്. ബാലുവിൻ്റെ രാജി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെയും സർക്കാരിനെയും അറിയിക്കുമെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു.