യുഎസ് സ്‌കൂളില്‍ ഉണ്ടായ വെടിവയ്പ്പില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു; ആറ് പേര്‍ക്ക് പരിക്ക്; വെടിയുതിര്‍ത്തത് സഹപാഠി

ലോസ് ഏഞ്ചല്‍സിന് വടക്ക് സാന്റ് ക്ലാരിറ്റയിലെ സോഗസ് ഹൈസ്‌കൂളിലാണ് വ്യാഴാഴ്ച വെടിവയ്പ്പുണ്ടായത്

വാഷിങ്ടണ്‍: യുഎസ് ഹൈസ്‌കൂളില്‍ ഉണ്ടായ വെടിവയ്പ്പില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ലോസ് ഏഞ്ചല്‍സിന് വടക്ക് സാന്റ് ക്ലാരിറ്റയിലെ സോഗസ് ഹൈസ്‌കൂളിലാണ് വ്യാഴാഴ്ച വെടിവയ്പ്പുണ്ടായത്. സ്‌കൂള്‍ ആരംഭിക്കുന്നതിന് മുമ്പാണ് വെടിവെയ്പ്പുണ്ടായത്. ഇതേ സ്‌കൂളിലെ തന്നെ പഠിക്കുന്ന പതിനാറുകാരനായ വിദ്യാര്‍ത്ഥിയാണ് വെടിവെയ്പ്പുണ്ടായതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

സംഭവം നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പോലീസ് സ്ഥലത്തെത്തി. അതേസമയം പരിക്കേറ്റ ആറ് പേരില്‍ ഒരാളാണ് വെടിവെയ്പ്പ് നടത്തിയതെന്ന് പോലീസ് കണ്ടെത്തി. 16കാരനായ വിദ്യാര്‍ത്ഥി വെടിയുതിര്‍ത്തത് തന്റെ ജന്മദിനത്തില്‍ തന്നെയാണ്ന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ 16 വയസുള്ള പെണ്‍കുട്ടിയും 14 വയസുള്ള ആണ്‍കുട്ടിയുമാണ് മരിച്ചത്. 14 നും 15നും വയസുള്ള കുട്ടികള്‍ക്കാണ് വെടിവെയ്പ്പില്‍ പരിക്കേറ്റത്.

Exit mobile version