കോഴിക്കോട് മുത്തലാഖ് ചൊല്ലിയ സംഭവം; യുവാവിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

നാദാപുരത്ത് സമീര്‍ ജീവനാംശം പോലും നല്‍കാതെ 24 കാരിയായ ഫാത്തിമ ജുവൈരിയയെയും രണ്ടു മക്കളെയും ഒരു വര്‍ഷം മുമ്പ് മുത്തലാഖ് ചൊല്ലി ഉപേക്ഷിക്കുകയായിരുന്നു

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് തലാഖ് ചൊല്ലി ഉപേക്ഷിച്ച സംഭവത്തില്‍ യുവാവിനെതിരെ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നാദാപുരത്ത് സമീര്‍ ജീവനാംശം പോലും നല്‍കാതെ 24 കാരിയായ ഫാത്തിമ ജുവൈരിയയെയും രണ്ടു മക്കളെയും ഒരു വര്‍ഷം മുമ്പ് മുത്തലാഖ് ചൊല്ലി ഉപേക്ഷിക്കുകയായിരുന്നു.

തുടര്‍ന്ന് വിദേശത്തായിരുന്ന സമീര്‍ നാട്ടിലെത്തി വീണ്ടും വിവാഹം കഴിച്ചു. ഇതോടെ ഫാത്തിമ സമീറിന്റെ വീട്ടിന് മുമ്പില്‍ കുട്ടികളുമായി സമരം ചെയ്തത്. തുടര്‍ന്ന് മറ്റൊരു വിവാഹം കഴിച്ച സമീറിനെതിരെ ഫാത്തിമ വളയം പോലീസില്‍ പരാതി നല്‍കി. ഫാത്തിമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വളയം പോലീസ് സമീറിനെതിരെ 2019 ലെ മുസ്ലീം വിമന് ആക്ട് അഥവാ മുത്തലാഖ് നിരോധന നിയമ പ്രകാരം കേസെടുത്തിരുന്നു.

നേരത്തെ, ജുവൈരിയയ്ക്കും മക്കള്‍ക്കും 3500 രൂപ വീതം ജീവനാംശം നല്‍കാന് നാദാപുരം മജിസ്‌ട്രേട്ട് കോടതി വിധിച്ചിരുന്നു. എന്നാല്‍, ഈ തുക മതിയാകില്ലെന്ന് ചൂണ്ടിക്കാട്ടി ജുവൈരിയ കോഴിക്കോട് ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അതിന് പുറമേ തന്റെ 40 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഭര്‍തൃ വീട്ടുകാര്‍ തട്ടിയെടുത്തെന്ന് ആരോഭിച്ചും ജീവനാംശം ആവശ്യപ്പെട്ടും ഫാത്തിമ വടകര കുടുംബ കോടതിയില്‍ കേസ് നല്‍കിട്ടുണ്ട്.

എന്നാല്‍ ഫാത്തിമയെ സമീര്‍ മുത്തലാഖല്ല ചൊല്ലിയതെന്നും മതനിയമം അനുസരിച്ച് മൊഴി ചൊല്ലിയതാണെന്നും സമീറിന്റെ അഭിഭാഷകന്‍ അറിയിച്ചു. മുത്തലാഖ് നിരോധന നിയമം വന്നത് അടുത്തകാലത്താണെന്നും ഒരു വര്‍ഷം മുമ്പ് നടത്തിയ വിവാഹമോചനത്തിനെ മുത്തലാഖ് നിരോധന നിയമത്തില്‍ പെടുത്തുന്നതിന്റെ നിയമസാധുത കോടതിയില്‍ ചോദ്യം ചെയ്തു. അതേസമയം ഫാത്തിമയ്ക്ക കോടതി ഉത്തവ് അനുസരിച്ച് 3500 രൂപ ജീവനാംശം നല്‍കുന്നുണ്ടെന്നും സമീറിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

Exit mobile version