മോഷ്ടാക്കള്‍ ട്രെയിനില്‍ നിന്നും തള്ളിയിട്ടു; തൃശൂര്‍ സ്വദേശിനിയായ വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: മോഷ്ടാക്കള്‍ ട്രെയിനില്‍ നിന്നും തള്ളിട്ട മലയാളി വനിതാ ഡോക്ടര്‍ മരിച്ചു. തൃശൂര്‍ പട്ടിക്കാട് കീരന്‍കുള്ളങ്ങര വാരിയത്ത് പത്മിനി വാരസ്യാരുടെയും ശേഖരവാര്യരുടെയും മകള്‍ ഡോ. തുളസി രുദ്രകുമാര്‍ ആണ് മരണപ്പെട്ടത്.

ഹരിദ്വാര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മോഷ്ടാക്കളുടെ ആക്രണണത്തിനിരയായത്. ട്രെയിനില്‍ മോഷ്ടാക്കള്‍ ഇവരുടെ ബാഗ് പിടിച്ചുപറിക്കാനുള്ള പിടിവലിയില്‍ മനപൂര്‍വ്വം അവരെ ട്രെയിനില്‍ നിന്നും തള്ളിയിടുകയായിരുന്നു.

മകള്‍ കാര്‍ത്തിക താമസിക്കുന്ന ദുര്‍ഗ്ഗാവിലേക്ക് കുടംബമൊന്നിച്ച് പോയതായിരുന്നു ഇവര്‍. മകളുടെ വീട്ടില്‍ നിന്ന് ഹരിദ്വാര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. തീവണ്ടിയില്‍ ഭര്‍ത്താവ് രുദ്രകുമാറും, മറ്റൊരു മകളായ കാര്‍ത്തികയും, കാര്‍ത്തികയുടെ ഭര്‍ത്താവ് പ്രക്ഷോഭും, പ്രക്ഷോഭിന്റെ മാതാപിതാക്കളുമുണ്ടായിരുന്നു.

തുളസി വാതിലിനോട്് ചേര്‍ന്നുള്ള സീറ്റിലാണ് ഇരുന്നിരുന്നത്. കുടുംബാംഗങ്ങള്‍ അല്‍പ്പം മാറിയുള്ള സീറ്റില്‍ ഇരിക്കുകയായിരുന്നു. ബഹളം കേട്ട് രുദ്രകുമാറും മറ്റുള്ളവരും എത്തിയപ്പോഴേക്കും തുളസിയെ തള്ളിയിട്ട ശേഷം മോഷ്ടാക്കള്‍ ഇവരുടെ ബാഗുമായി രക്ഷപ്പെട്ടിരുന്നു.

Exit mobile version