സെമിത്തേരി ഇടിച്ച് നിരത്തി ; പരാതിയുമായി ഒരു കൂട്ടം വിശ്വാസികള്‍

സ്ഥലത്ത് കരിങ്കല്‍ ഖനനം നടത്തുന്നതിന് വേണ്ടിയാണ് സെമിത്തേരിയടക്കം മാറ്റിയതെന്നാണ് വിവരം

കോഴിക്കോട് ; കോഴിക്കോട് കുടരഞ്ഞി പുഷ്പഗിരി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയുടെ സെമിത്തേരി ഇടിച്ചുനിരത്തി. വിശ്വാസികളുടെ എതിര്‍പ്പ് വകവെക്കാതെ സഭാ നേതൃത്വം തന്നെയാണ് ഇടിച്ചു നിരത്തിയത്. ചിലയാളുകള്‍ മൃതദേഹ അവശിഷ്ടങ്ങള്‍ പുതിയ സെമിത്തേരിയിലേക്ക് നീക്കിയെങ്കിലും മറ്റ് ചിലര്‍ക്ക് അതിനുള്ള അവസരം പോലും കിട്ടിയില്ല.

അഞ്ചാറ് വര്‍ഷം മുന്‍പ് വരെ പുഷ്പഗിരി മരഞ്ചോട്ടി റോഡിന് സൈഡില്‍ താമരശ്ശേരി രൂപതയുടെ നേതൃത്വത്തിലുള്ള ലിറ്റില്‍ ഫ്ലവര്‍ പള്ളിയും കോണ്‍വെന്റും ബാലഭവനും സ്‌കൂളുമുണ്ടായിരുന്നു. പിന്നീട് ഓരോന്നോരോന്നായി പൊളിച്ച് നീക്കുകയും പ്രദേശത്ത് നിന്ന് മാറ്റുകയും ചെയ്തു. അവശേഷിച്ചിരുന്നത് സെമിത്തേരിയായിരുന്നു. അതും കഴിഞ്ഞ ദിവസം ഇടിച്ച് നിരത്തി. താമരശ്ശേരി രൂപതയുടെ ഉടമസ്ഥതിയിലുള്ള സ്ഥലത്ത് കരിങ്കല്‍ ഖനനം നടത്തുന്നതിന് വേണ്ടിയാണ് സെമിത്തേരിയടക്കം മാറ്റിയതെന്നാണ് വിവരം. മുന്‍മ്പും ഈ സ്ഥലത്ത് കരിങ്കല്‍ ഖനനം നടന്നിരുന്നു.

Exit mobile version