പാലിയേക്കരയിൽ ടോൾ വീണ്ടും വർധിപ്പിച്ചു; സെപ്റ്റംബർ 1 മുതൽ നിലവിൽ വരും; ദേശീയപാത വികസനം യാഥാർഥ്യമായില്ല

പാലിയേക്കര: വീണ്ടും മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ടോൾനിരക്ക് ഉയർത്തി. അഞ്ചുമുതൽ 30 രൂപ വരെയാണ് നിരക്കുകളിൽ വർധന. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ ഒന്നുമുതൽ പാലിയേക്കര ടോൾ പ്ലാസയിൽ നിലവിൽ വരും. ഇതുസംബന്ധിച്ച ദേശീയപാത അതോറിറ്റിയുടെ അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കി.

നേരത്തെ സൗജന്യയാത്ര അനുവദിച്ചിരുന്ന പ്രാദേശികവാഹനങ്ങളുടെ നിരക്കിന് മാറ്റമില്ല. പത്തുകിലോമീറ്റർ ചുറ്റളവിലുള്ള വാഹനങ്ങൾക്ക് 150 രൂപയും 20 കിലോമീറ്ററിനുള്ളിലുള്ള വാഹനങ്ങൾക്ക് 300 രൂപയും പ്രതിമാസ ഫീസ് നൽകിയാണ് പാസ് പുതുക്കുന്നത്.

വർഷംതോറും ടോൾനിരക്ക് പരിഷ്കരിക്കുന്നത്തിന്റെ ഭാഗമായാണ് ഇപ്പോൾ നടപടി വന്നിരിക്കുന്നത്. ദേശീയ മൊത്തനിലവാര ജീവിതസൂചികയിലുണ്ടാകുന്ന മാറ്റമനുസരിച്ചാണ് നിരക്കുയർത്തുക.

കരാർവ്യവസ്ഥപ്രകാരം ടോൾനിരക്ക് വർധിപ്പിക്കുന്ന കമ്പനി ദേശീയപാതയുടെ അപര്യാപ്തതകൾ പരിഹരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

8

പണി പൂർത്തിയാകാതെ കിലോമീറ്ററുകളോളം സർവീസ് റോഡ് ഇപ്പോഴും അപൂർണമാണ്. ഡ്രെയ്നേജും വിശ്രമകേന്ദ്രങ്ങളും ബസ് ബേയും ഉൾപ്പെടെ ഇപ്പോഴും പൂർണമായി പണിതിട്ടില്ല.

Exit mobile version