വാങ്ങിക്കൊണ്ടുവന്ന ഭക്ഷണം കൊണ്ട് ഹോട്ടലിന്റെ പുറത്തുപോകാൻ പറഞ്ഞു, ആ തണുപ്പത്ത് പുറത്തിരിക്കേണ്ടി വന്നു; ദുരനുഭവം പറഞ്ഞ് പ്രിയ വാര്യർ

Priya Varier | Bignewslive

മുംബൈയിലെ ഹോട്ടലിൽ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി പ്രിയ വാര്യർ. ഷൂട്ടിങ് ആവശ്യത്തിനുവേണ്ടി താമസം ഒരുക്കിയ ഹോട്ടലിൽ നിന്നാണ് മോശം അനുഭവം നേരിടേണ്ടി വന്നതെന്ന് പ്രിയ വെളിപ്പെടുത്തി. വാങ്ങിക്കൊണ്ടുവന്ന ഭക്ഷണം കൊണ്ട് ഹോട്ടലിന്റെ പുറത്തുപോകാൻ പറഞ്ഞതായും ആ തണുപ്പത്ത് പുറത്തിരിക്കേണ്ടി വന്നതായും പ്രിയ വാര്യർ കൂട്ടിച്ചേർത്തു. വിഷ്ണുപ്രിയ എന്ന ചിത്രത്തിലാണ് പ്രിയ വാര്യയർ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

പ്രിയ വാര്യരുടെ വാക്കുകൾ;

‘ഞാൻ താമസിക്കുന്ന ഈ ഹോട്ടലിന് വളരെ ബുദ്ധിപരമായ ഒരു പോളിസി ഉണ്ടായിരുന്നു. അവർ പുറത്തു നിന്നുള്ള ഭക്ഷണം ഹോട്ടലിന് അകത്ത് അനുവദിക്കില്ല. അങ്ങനെയാകുമ്പോൾ അവർക്ക് ഭക്ഷണത്തിനു വേണ്ടി താമസക്കാരിൽ നിന്നും അധികം പണം ഈടാക്കാമല്ലോ. അവിടെ താമസിക്കുന്ന ആളുകൾ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് എല്ലാം തന്നെ പ്രത്യേകം ചാർജ് ആണ്.

വാങ്ങിക്കൊണ്ടുവന്ന ഭക്ഷണം കൊണ്ട് ഹോട്ടലിന്റെ പുറത്തുപോകാൻ പറഞ്ഞു, ആ തണുപ്പത്ത് പുറത്തിരിക്കേണ്ടി വന്നു; ദുരനുഭവം പറഞ്ഞ് പ്രിയ വാര്യർ

എനിക്ക് ഇവരുടെ ഈ പോളിസിയെ കുറിച്ച് മുമ്പ് അറിയില്ലായിരുന്നു. ജോലി കഴിഞ്ഞു വരുമ്പോൾ ഞാൻ കുറച്ചു ഭക്ഷണം കൂടെ കൊണ്ടുവന്നു. ഈ ഹോട്ടൽ, ഷൂട്ടിങ് ആവശ്യങ്ങൾക്ക് വേണ്ടി ബുക്ക് ചെയ്തതായിരുന്നു. പ്രൊഡക്ഷൻ ടീം ആണ് ഹോട്ടൽ എനിക്ക് ബുക്ക് ചെയ്തത്. അതുകൊണ്ടു തന്നെ എനിക്ക് ഇവരുടെ ഈ പോളിസികൾ ഒന്നും വായിച്ചു നോക്കാൻ കഴിഞ്ഞില്ല.

ഭക്ഷണം അകത്തുകയറ്റാൻ കഴിയില്ലെന്നായിരുന്നു ഇവർ എന്നോട് പറഞ്ഞത്. ഇത്തവണത്തേക്ക് മാത്രം ക്ഷമിക്കുവാൻ ഞാനവരോട് താഴ്മയായി അഭ്യർഥിച്ചു. ഭക്ഷണത്തിന് ഞാൻ പണം നൽകിയതാണ് എന്നും അത് കളയുവാൻ പറ്റില്ല എന്നും പറഞ്ഞു. അവർ എന്നോട് ഒന്നുകിൽ ഭക്ഷണം കളയുക, അല്ലെങ്കിൽ പുറത്തു നിന്നും കഴിച്ചിട്ടു വരിക എന്നാണ് പറഞ്ഞത്. അവർ അവിടെ വലിയ ഒരു സീൻ തന്നെ ഉണ്ടാക്കി. ഞാൻ പറയുന്നത് ഒന്നും കേൾക്കാൻ പോലും അവർ തയ്യാറായില്ല. വളരെ മോശം പെരുമാറ്റം ആയിരുന്നു അവരുടെ ഭാഗത്തു നിന്ന് ഉണ്ടായത്. അവസാനം എനിക്ക് പുറത്തിരുന്നു ആ തണുപ്പത്ത് ഭക്ഷണം കഴിക്കേണ്ടി വന്നു.

Exit mobile version