എനിക്കു ചിലത് പറയാനുണ്ട്, ഇന്നുവരെ എനിയ്ക്ക് ഒരു ദുരനുഭവം പോലും ലൊക്കേഷനില്‍ ഉണ്ടായിട്ടില്ല; വിവാദങ്ങള്‍ക്കിടയില്‍ വൈറലായി സഹസംവിധായികയുടെ കുറിപ്പ്

തിരുവനന്തപുരം: മലയാള സിനിമയില്‍ വിവാദങ്ങള്‍ കത്തി നില്‍ക്കുന്ന സമയത്ത് ലൊക്കേഷനില്‍ തനിക്ക് കിട്ടിയ സുരക്ഷിതത്വത്തെയും ബഹുമാനത്തെയും കുറിച്ച് വാചാലയാകുകയാണ് ഐശു സുല്‍ത്താന എന്ന സഹ സംവിധായക.

ചേച്ചിമാരെ അനിയത്തിമ്മാരെ പുതിയ സഹ സംവിധായികമ്മാരെ നിങ്ങളെ പോലെ തന്നെ ഒരു പെണ്‍കുട്ടിയാണ് ഞാനും, ഇന്നുവരെ എനിക് ഒരു ദുരനുഭവം പോലും ലോക്കേഷനില്‍ ഉണ്ടായിട്ടില്ല, ഇതേ ആണുങ്ങളുടെ കൂടെയാ ഞാനും വര്‍ക് ചെയ്യുന്നത്, ഞാന്‍ വര്‍ക് ചെയ്ത സിനിമാകളിലെ ഡയറക്ട്ടേസ് എന്നെ റസ്പെക്ട്ടോടെ കൂടി ആണ് ഇത്രവരെ എന്നോട് പെരുമാറിയത്, കൂടെ വര്‍ക് ചെയ്യുന്ന അസിസ്റ്റ്ന്റ് അസോസിയേറ്റ് ഒക്കെ വളരെ നല്ല രീതിയില്‍ ആണ് പെരുമാറുന്നത്,

ഈ സഹ സംവിധായിക പറഞ്ഞപോലെ പ്രശ്നക്കാരു ആണ് ഇക്കൂട്ടര്‍ എങ്കില്‍ ഒരു ലോകേഷനില്‍ വെച്ചെങ്കിലും എനിക്കും ഒരു ദുരനുഭവം വന്നേനെ അല്ലേ? എന്ന് ഐശു തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.ലാല്‍ജോസ് എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തിയിട്ടെയുളളു, സേതുവിന്റെ ലൊക്കഷനില്‍ കിട്ടിയ ബഹുമാനത്തെപ്പറ്റിയും ശരത്തിന്റെ ലൊക്കഷനില്‍ കിട്ടിയ ഹോസ്പിറ്റാലിറ്റിയെപ്പറ്റിയും സഹസംവിധായിക പറയുന്നു.

അതോടൊപ്പം എടീ എന്ന് വിളിച്ചയാളോട് പേരോ അല്ലെങ്കില്‍ മോളെ എന്ന് വിളിക്കാന്‍ പറഞ്ഞ മമ്മൂട്ടിയെപ്പറ്റിയും, പ്രസന്നാ മാസ്റ്റര്‍ തമാശയ്ക് ഐഷക്ക് അഭിനയിചാല്‍ പോരെ എന്ന് ചോദിച്ചപ്പോള്‍ ലാലേട്ടന്‍ കൊടുത്ത മറുപടി ‘എന്തിനാ ? അവള്‍ ചെയ്യുന്ന ജോലി ഭംഗിയില്‍ ചെയ്യുന്നുണ്ട് അത് മതി’ എന്ന് പറഞ്ഞ മോഹന്‍ലാലിനെപ്പറ്റിയും ഐശു കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘എനിക് ചിലത് പറയാനുണ്ട്:

ഞാന്‍ 2008 ല്‍ ആണ് ലക്ഷദ്വീപില്‍ നിന്നും കേരളത്തില്‍ എത്തുന്നത് അന്ന് മുതല്‍ ഞാന്‍ ചാനലുകളില്‍ വര്‍ക് ചെയ്തത് തുടങ്ങി, RJ, VJ, modeling, Acting, Program producer, പിന്നെ സ്വന്തമായി ഒരു അഡ്വടേസിങ് ഫ്രേം കൂടി ഓപ്പണ്‍ ചെയ്തു, അതിനു ശേഷമാണ് ഞാന്‍ അസിസ്റ്റന്റ് ഡയറക്റ്റ്ര്‍ ആയ് ജോലി ചെയ്യാന്‍ തുടങ്ങിയത്, ഈ 2008 മുതല്‍ ഈ ദിവസം വരെ രാത്രിയും പകലും ഞാന്‍ വര്‍ക് ചെയ്തിരുന്നത് ആണുങ്ങളുടെ കൂടെ ആണ്, എന്റെ ഓഫിലെ സ്റ്റാഫ് എല്ലാം തന്നെ ആണുങ്ങള്‍ ആയിരുന്നു…

ഇപ്പോഴും ഞാന്‍ വര്‍ക് ചെയ്യുന്നത് ഡയറക്ഷന്‍ ഡിപാര്‍മെന്റ്ല്‍ ആണ്, ഒട്ടുമുക്കാല്‍ ദിവസങ്ങളിലും day, night ഷൂട്ടില്‍ ഞാന്‍ മാത്രമായിരിക്കും ഒരു പെണ്‍കുട്ടി ആ ലോക്കേഷനില്‍ ഉണ്ടാവുന്നത്, ഇത് ഇത്രയും ഞാന്‍ ആദ്യമേ പറഞ്ഞത് ഇനി കാര്യത്തിലേക്ക് കടക്കാം,, രണ്ട് പെണ്‍കുട്ടികള്‍ സഹ സംവിധാനം ചെയ്യാന്‍ ചെന്നപ്പോള്‍ ലൊക്കേഷണില്‍ വെച്ച് അവര്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടായി എന്നും പറഞ്ഞു വാര്‍ത്തകള്‍ കണ്ടിരുന്നു,

ചേച്ചിമാരെ അനിയത്തിമ്മാരെ പുതിയ സഹ സംവിധായികമ്മാരെ നിങ്ങളെ പോലെ തന്നെ ഒരു പെണ്‍കുട്ടിയാണ് ഞാനും, ഇന്നുവരെ എനിക് ഒരു ദുരനുഭവം പോലും ലോക്കേഷനില്‍ ഉണ്ടായിട്ടില്ല, ഇതേ ആണുങ്ങളുടെ കൂടെയാ ഞാനും വര്‍ക് ചെയ്യുന്നത്, ഞാന്‍ വര്‍ക് ചെയ്ത സിനിമാകളിലെ ഡയറക്ട്‌ടേസ് എന്നെ റസ്‌പെക്ട്‌ടോടെ കൂടി ആണ് ഇത്രവരെ എന്നോട് പെരുമാറിയത്, കൂടെ വര്‍ക് ചെയ്യുന്ന അസിസ്റ്റ്ന്റ് അസോസിയേറ്റ് ഒക്കെ വളരെ നല്ല രീതിയില്‍ ആണ് പെരുമാറുന്നത്, ഈ സഹ സംവിധായിക പറഞ്ഞപോലെ പ്രശ്‌നക്കാരു ആണ് ഇക്കൂട്ടര്‍ എങ്കില്‍ ഒരു ലോകേഷനില്‍ വെച്ചെങ്കിലും എനിക്കും ഒരു ദുരനുഭവം വന്നേനെ അല്ലേ?

ലാല്‍ജോസ് സാറിന്റെ ലോക്കേഷനില്‍ സാറിന്റെ അസിസ്റ്റന്റിനെ സാര്‍ എന്നും ഇപ്പോഴും കൂടെ ചേര്‍ത്തുനിര്‍ത്തിട്ടെ ഉള്ളൂ ആണിനേയും പെണ്ണിനേയും തുല്ലിയമായിട്ടെ സാര്‍ കണ്ടിട്ടുള്ളൂ,…സേതു സാറിന്റെ ലൊകേഷനില്‍ ഒരുപാട് റസ്‌പെക്ട്ടോടെ ആണ് സാര്‍ എന്നോട് സംസാരിച്ചിരുന്നത്, പെരുമാറിയിരുന്നത്…ശരത് സാറിന്റെ ലോകേഷനില്‍ ഹോസ്പിറ്റാലിറ്റി അത്രയും കൂടുതല്‍ ആയിരുന്നു…

വെളിപാടിന്റെ പുസ്തകം ചെയ്യുമ്പോള്‍ ഞാന്‍ ക്രൗഢ് കണ്‍ട്രോള്‍ ചെയ്യുന്നത് കണ്ടിട്ട് എന്നോട് ലാലേട്ടന്‍ ചോദിച്ചു നീ എവിടെയാ പഠിപ്പിച്ചത് എന്ന്, ഞാന്‍ പറഞ്ഞു ട്രിവാന്‍ഡ്രം യൂണിവേഴ്‌സിറ്റി കോളേജില്‍ ആണെന്ന്,,, ‘അതാണ്’ എന്ന് ലാലേട്ടന്‍ പറഞ്ഞു, കൂടാതെ,,, വര്‍ക് ചെയ്യാനുള്ള ഈ സ്പിരിറ്റ് നിന്നില്‍ ഇപ്പോഴും ഉണ്ടാവണം എന്നുകൂടി കൂട്ടി ചേര്‍ത്തു…

പ്രസന്നാ മാസ്റ്റര്‍ തമാശയ്ക് ഐഷക്ക് അഭിനയിചാല്‍ പോരെ എന്ന് ചോദിച്ചപ്പോള്‍ ലാലേട്ടന്‍ കൊടുത്ത മറുപടി ‘എന്തിനാ ? അവള്‍ ചെയ്യുന്ന ജോലി ഭംഗിയില്‍ ചെയ്യുന്നുണ്ട് അത് മതി’ എന്ന് ലാലേട്ടന്‍ പറയുമ്പോള്‍ എനിക്ക് അവാര്‍ഡ് കിട്ടിയ പ്രതീതി ആയിരുന്നു…

ഒരിക്കല്‍ മമ്മുക്ക കേള്‍ക്കെ പ്രായത്തിനു മൂതൊരാല്‍ എന്നെ ‘എടി നീ പോയി ആ സാധനം എടുത്തോണ്ട് വന്നെ’ എന്ന് പറഞ്ഞു, എന്നെ ‘എടി നീ’ എന്ന് വിളിച്ചതിന് ആ വെക്തിയെ മമ്മുക്ക ഉടനെ വിളിച്ചിട്ട്, സഹോദരാ ഐഷയെ പേരുപറഞ്ഞ് വിളിക്കു ഇല്ലേല്‍ മോളെന്നു വിളിക്ക് respect women എന്ന് പറയുന്നത് ഞാന്‍ കേട്ടതാണ്…

ഒരുദിവസം ഞാന്‍ ലോകേഷണില്‍ പോവതിരുന്നപ്പോള്‍ പിറ്റന്നാള്‍ ലോകേഷണില്‍ എത്തിയ എന്നെ മമ്മുക്ക വിളിച്ചിട്ട് എന്താണ് ഇന്നലെ വരാതിരുന്നത് എന്ന് ചോദിച്ചു ‘ ഇന്നലെ കൂരെ അധികം വൈയിലു കൊണ്ടപ്പോള്‍ ശീണം തോണിട്ട് റെസ്റ്റ് എടുത്തതെന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ ‘നിന്നെ ഇവിടെ ആരും പെണ്ണായിട്ട് കാണുന്നില്ല അത്‌കൊണ്ട് എത്ര വൈയില്‍ ആയാലും മഴ ആയാലും ആണുങ്ങള്‍ പണിയെടുക്കുന്ന പോലെ നീയും പണിയെടുക്കണം’ എന്നാണ് മമ്മുക്ക പറഞ്ഞത്,,,, ഇതും എനിക്ക് കിട്ടിയൊരു അവാര്‍ഡ് ആണ് മമ്മുക്കന്റെ ഈ വാക്കുകള്‍,,, മടിയത്തി ആവാതിരികാന്‍ പണിയെടുക്കാന്‍ പ്രേരിപ്പിച്ച ആളാണ് മമ്മുക്ക….

മോള്‍ എന്നെ വാപ്പച്ചി എന്ന് വിളിക്ക് എന്ന് പറഞ്ഞ വേക്തിയാണ് നടന്‍ സിദ്ദിഖ് (എന്റെ വാപ്പചി)ഇനി ഒപ്പം വര്‍ക് ചെയ്ത അസിസ്റ്റ്ന്റ് അസോസിയേറ്റ് ഇവരില്‍ നിന്നൊന്നും ഇന്നുവരെയും ഒരു നോട്ടം കൊണ്ട് പോലും എനിക്ക് ഒരു അസസ്ഥതയും ഇത് വരെ ഉണ്ടായിട്ടില്ല യൂണിറ്റിലെ ചേട്ടന്മാര്‍ പോലും night shoot സമയത്ത് എന്നെ പ്രോടെക്റ്റ് ചെയ്തിട്ടെയുള്ളു…

ഇത് എന്റെ അനുഭവം ആണ്…ഞാന്‍ മനസ്സിലാക്കിയ ഒരു സത്യം നമ്മള്‍ എന്ത് എങ്ങനെ പെരുമാറുന്നു എന്നത് പോലെ ഇരിക്കും തിരിച്ചുള്ള ആളുകളുടെ പെരുമാറ്റം,,,

ആ സഹോദരി പറഞ്ഞൊരു കാര്യം വീടിന്ന് എന്ത് വിശ്വസിച്ചാണ് സിനിമയില്‍ സഹസംവിധായിക ആവാന്‍ ഇറങ്ങാന്‍ സാദിക്ക ഇങ്ങനെ ഇത്രയും മോഷമായ്ട്ടല്ലെ ആണുങ്ങള്‍ പെരുമാറുന്നതെന്ന്:

ഇതിന് ഒരു സഹ സംവിധായിക ആയ ഞാന്‍ സഹോദരിക് തരുന്ന മറുപടി : Attitude, behavior, self respect, dedication ഇത് നാലും നമ്മളില്‍ കറക്റ്റ് ആകിയാല്‍ നമ്മള്‍ക്ക് എവിടെയും respect കിട്ടും… ഇത് എന്റെ അനുഭവം കൊണ്ട് പറയുന്നതാണ്…. ?????

സഹോദരിക് വീട്ടുകാരെ മാത്രം ബോധിപ്പിചാല്‍ മതി പക്ഷേ എനിക്ക് അങ്ങനെ അല്ല എനിക്ക് എന്റെ വീട്ടുകാരെയും എന്നെ ഇത്രവരെയും സപ്പോര്‍ട്ട് ചെയ്ത എന്റെ നാട്ടുകാരെയും(ലക്ഷദ്വീപ്) കൂടി സഹോദരിടെ ചോദ്യത്തിനുള്ള ഉത്തരം കൊടുത്ത് ബോദിപ്പികേണ്ടത്തുണ്ട്…????
എന്റെ അനുഭവം പറഞ്ഞത് കൊണ്ട് ആരെങ്കിലും വേദനിച്ചിട്ടുണ്ടേഖില്‍ മാപ്പ്… ????

Exit mobile version