‘മമ്മൂക്കയ്ക്ക് ചില വാശികളൊക്കെയുണ്ട്, ഒരു സാഹചര്യത്തില്‍ എനിക്ക് പറ്റിക്കേണ്ടി വന്നു..! അത് രക്ഷപ്പെടാന്‍ വേണ്ടി ചെയ്തതാ’ അക്കഥ പറഞ്ഞ് ഇന്ദ്രന്‍സ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ഒരു കാലത്ത് പറ്റിക്കേണ്ടി വന്ന സാഹചര്യം വെളിപ്പെടുത്തി നടന്‍ ഇന്ദ്രന്‍സ്. 1983ല്‍ ബാലു കിരിയത്തിന്റെ വിസ എന്ന സിനിമ ചെയ്യുമ്പോള്‍ ഗത്യന്തരമില്ലാതെ പറ്റിക്കേണ്ടി വന്ന കഥയാണ് താരം വെളിപ്പെടുത്തിയത്. അതേസമയം, തനിക്ക് രക്ഷപ്പെടാന്‍ കൂടി വേണ്ടിയാണ് പറ്റിച്ചതെന്നും താരം പറയുന്നുണ്ട്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.

ഇന്ദ്രന്‍സിന്റെ വാക്കുകള്‍;

മലയാളത്തില്‍ ഏറ്റവും നന്നായി വസ്ത്ര ധാരണം ചെയ്യുന്ന മമ്മൂട്ടിയെ ഒരു ഘട്ടത്തില്‍ പറ്റിക്കേണ്ടി വന്നിട്ടുണ്ട്. വിസ എന്ന ചിത്രം ചെയ്യുമ്പോഴായിരുന്നു അത്. മമ്മൂക്കയ്ക്ക് ചില വാശികളൊക്കെയുണ്ട്. അന്ന് ചിത്രത്തിന്റ വസ്ത്രാലങ്കാരം ചെയ്യുന്ന വേലായുധന്‍ ചേട്ടന്‍ എന്ന തല്‍ക്കാലത്തേക്ക് കാര്യങ്ങളേല്‍പ്പിച്ച് പോയിരിക്കുകയായിരുന്നു.

ഷൂട്ടിങ്ങിനിടയില്‍ മമ്മൂക്കയ്ക്ക് ഒരു ഷര്‍ട്ട് വേണ്ടിവന്നു. റെഡി മെയ്ഡ് ഷര്‍ട്ടൊന്നും അവിടെ അപ്പോള്‍ കിട്ടില്ലായിരുന്നു. അത് വാങ്ങാന്‍ കുറേ കാശും വേണം അതും അവിടെ ഇല്ലായിരുന്നു. ഞാനവിടെയുള്ള തുണിയെടുത്ത് തയ്ച്ച് ഭദ്രമായി പാക്ക് ചെയ്ത് ഡി.ബി മാര്‍ക്കൊക്കെ വെച്ചു ഒരു ഷര്‍ട്ടുണ്ടാക്കി. എന്നിട്ട് ഡി.ബി ഷര്‍ട്ടാണെന്ന് പറഞ്ഞ് മമ്മൂക്കയ്ക്ക് കൊടുത്തു. മമ്മൂക്കയുടെ മുമ്പില്‍ ചെന്നാണ് അത് തുറക്കുകയൊക്കെ ചെയ്തത്, പറ്റിക്കണമെന്ന് വിചാരിച്ച ചെയ്തതല്ല രക്ഷപ്പെടാന്‍ വേണ്ടി ചെയ്തതായിരുന്നു. പിന്നീട് ഒരു അഭിമുഖത്തില്‍ ഞാനിത് വെളിപ്പെടുത്തിയപ്പോള്‍ മാത്രമാണ് മമ്മൂക്ക ഇത് അറിഞ്ഞത്.

Exit mobile version