‘പൊതുസ്ഥലത്ത് നിന്ന് സിഗരറ്റ് വലിച്ച ഒരാളുടെ കരണത്തടിക്കേണ്ടി വന്നിട്ടുണ്ട്, അമ്മയ്ക്ക് വേണ്ടി’; വെളിപ്പെടുത്തി നടി സംയുക്ത മേനോന്‍

ടൊവീനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ എത്തിയത്.

‘പൊതുസ്ഥലത്ത് നിന്ന് സിഗരറ്റ് വലിച്ച ഒരാളുടെ കരണത്തടിക്കേണ്ടി വന്നിട്ടുണ്ട്’ ആരുടെയെങ്കിലും മുഖത്ത് അടിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് നടി സംയുക്തയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. അതിനുള്ള കാരണവും താരം വ്യക്തമാക്കുന്നുണ്ട്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

പൊതുസ്ഥലത്ത് പുകവലിച്ചുകൊണ്ടു നിന്നിരുന്ന ഒരു വ്യക്തിയോട് അവിടെ നിന്നു പുകവലിക്കരുത് എന്നു പറഞ്ഞപ്പോള്‍ തന്നോടു മോശമായി സംസാരിച്ചതാണ് അടിക്കാന്‍ കാരണമെന്നും സംയുക്ത പറയുന്നു. തന്റെ അമ്മയ്ക്കു ശ്വാസം മുട്ടുണ്ടെന്നും സംയുക്ത വെളിപ്പെടുത്തി. ‘പുകവലിക്കാരുടെ ഇടയില്‍ നില്‍ക്കാനേ പറ്റില്ല. ഒരിക്കല്‍ പൊതുനിരത്തില്‍ ഞാനും അമ്മയും കൂടെ നില്‍ക്കുകയായിരുന്നു. ഒരാള്‍ തൊട്ടപ്പുറത്തു നിന്ന് പുക വലിക്കുകയായിരുന്നു. അമ്മ മൂക്കുപൊത്തി നില്‍ക്കുകയാണ്. അവിടെ നിന്നും മാറി നില്‍ക്കാനും സ്ഥലമില്ലായിരുന്നു. ഞാന്‍ അയാളുടെ അടുത്തുചെന്നു വളരെ മാന്യമായി പറഞ്ഞു. പുക വലിക്കുന്നതുകൊണ്ട് ബുദ്ധിമുട്ടുണ്ട്.

ഇത് പുകവലിക്കാനുള്ള ഇടമല്ലല്ലോ. അപ്പുറത്ത് അതിനുള്ള സ്ഥലമുണ്ടല്ലോ. പക്ഷേ അയാള്‍ എന്നോടു പ്രതികരിച്ചത് വളരെ മോശമായി. എന്റെ നിയന്ത്രണം വിട്ടു. കൈ തരിച്ചു. മുഖത്തടിച്ചു. ഇതൊക്കെ കണ്ടു നിന്ന അമ്മയും ആകെ വല്ലാതായി. ഇത്രയൊക്കെ പ്രതികരിക്കണോ എന്നായി. പക്ഷേ എല്ലാം സംഭവിച്ചുകഴിഞ്ഞില്ലേ’ സംയുക്ത പറയുന്നു. ടൊവീനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ എത്തിയത്.

Exit mobile version