ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി ബാങ്കിങ് സര്‍വ്വീസുകള്‍..! ഇനി ഫ്രീ സര്‍വ്വീസുകള്‍ക്കും 18ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തും

മുംബൈ: ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി ബാങ്കിങ് സര്‍വ്വീസുകള്‍. ചെക്ക് ബുക്ക്, രണ്ടാമതൊരു ക്രഡിറ്റ് കാര്‍ഡ്, എടിഎം ഉപയോഗം തുടങ്ങി നിലവില്‍ സൗജന്യമായി ലഭിച്ചുവരുന്ന സേവനങ്ങള്‍ക്ക് ജിഎസ്ടി ഈടാക്കാനാണ് ബാങ്കുകള്‍ ആലോചിക്കുന്നത്. സൗജന്യ സേവനങ്ങള്‍ക്ക് ജിഎസ്ടി ഈടാക്കാന്‍ കേന്ദ്രം തീരുമാനിച്ചതോടെയാണ് പുതിയ വെല്ലുവിളിയുമായി ബാങ്കുകള്‍ എത്തുന്നത്.

എന്നാല്‍ ഇത്തരം ഫ്രീ സര്‍വ്വീസുകള്‍ക്ക് ദിഎസ്ടി ഈടാക്കണമെന്നാശ്യപ്പെട്ട് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഇതിനകം നോട്ടീസ് നല്‍കിക്കഴിഞ്ഞു. എല്ലാ ബാങ്കുകളും കൂടി 40,000 കോടി രൂപ നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത

എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഉടനെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും. നല്‍കുന്ന സൗജന്യ സേവനങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടി നല്‍കാന്‍ എല്ലാ ബാങ്കുകളും ബാങ്കുകള്‍ സമ്മതിച്ചിട്ടുണ്ട്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നതിനാലാണ് സൗജന്യ സേവനങ്ങള്‍ ബാങ്കുകള്‍ നല്‍കുന്നതെന്നും അതിനാല്‍തന്നെ സേവനങ്ങള്‍ക്ക് നികുതി ബാധകമാണെന്നും നികുതി വകുപ്പ് പറയുന്നു.

Exit mobile version