ആരാധകര്‍ ആഘോഷമാക്കിയ ‘അര്‍ജ്ജുന്‍ റെഡ്ഡി’യുടെ ഹിന്ദി റീമേക്കിന് രൂക്ഷ വിമര്‍ശനം; ചിത്രത്തില്‍ നിറയെ സ്ത്രീവിരുദ്ധതയെന്ന് ആരോപണം

ഒട്ടുമിക്ക സിനിമാ നിരൂപകരും ചിത്രത്തിന് അഞ്ചില്‍ 1.5 റേറ്റിങ് ആണ് നല്‍കിയിരിക്കുന്നത്

വിജയ്‌ദേവരകൊണ്ട അഭിനയിച്ച സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രം ‘അര്‍ജ്ജുന്‍ റെഡ്ഡി’യുടെ ഹിന്ദി റീമേക്കിന് രൂക്ഷ വിമര്‍ശനം. തെലുങ്കില്‍ ആരാധകര്‍ ആഘോഷമാക്കിയ ചിത്രം ഹിന്ദിയില്‍ എത്തുമ്പോള്‍ അതേ വിജയം കൊയ്യുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ ദിവസം തീയ്യേറ്ററിലെത്തിയ ചിത്രത്തില്‍ നിറയെ സ്ത്രീ വിരുദ്ധതയാണെന്നാണ് രൂക്ഷ വിമര്‍ശനം.

ഹിന്ദി റീമേക്കില്‍ ഷാഹിദ് കപൂറാണ് നായകന്‍. ദക്ഷിണേന്ത്യയില്‍ ചിത്രത്തിന് ലഭിച്ച സ്വീകാര്യത ബോളിവുഡില്‍ ലഭിച്ചില്ല എന്നാണ് വാസ്തവം. ഒട്ടുമിക്ക സിനിമാ നിരൂപകരും ചിത്രത്തിന് അഞ്ചില്‍ 1.5 റേറ്റിങ് ആണ് നല്‍കിയിരിക്കുന്നത്.

ചിത്രത്തില്‍ സ്ത്രീകള്‍ കൈയ്യേറ്റം ചെയ്യപ്പെടുന്നു. സമ്മതം ഇല്ലാതെ ചുംബിക്കപ്പെടുന്നു. കത്തിമുനയില്‍ നഗ്നയാക്കപ്പെടുന്നു. ചിത്രത്തിലെ നായക കഥാപാത്രമായ കബീര്‍ സിങ്ങിന്റെ പട്ടി സിനിമയിലെ സ്ത്രീയേക്കാള്‍ നന്നായി പരിഗണിക്കപ്പെടുന്നുവെന്നൊക്കെയാണ് ചിത്രത്തിന് എതിരെയുള്ള വിമര്‍ശനങ്ങള്‍.

Exit mobile version