വിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞ് ടീം ഇന്ത്യ; 125 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

മാഞ്ചസ്റ്റര്‍: വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. വിന്‍ഡീസിനെ 125 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ അഞ്ചാം വിജയം സ്വന്തമാക്കി. 269 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 34.2 ഓവറില്‍ 143 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി നാലും, ജസ്പ്രീത് ബുമ്രയും ചഹാലും രണ്ട് വിക്കറ്റും നേടി. ആറ് മത്സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ വിജയിച്ച ഇന്ത്യ 11 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.

269 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് ആദ്യം തന്നെ തിരിച്ചടി നേരിടേണ്ടി വന്നു. സ്‌കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് ആയപ്പോള്‍ തന്നെ ക്രിസ് ഗെയിലിനെ ഷമി പുറത്താക്കി. പിന്നീട് സുനില്‍ ആംബ്രിസും(31) നിക്കോളാസ് പൂരനും(28) ചേര്‍ന്ന് ചെറുത്ത് നില്‍പ്പ് നടത്തിയെങ്കിലും ഹാര്‍ദിക് പാണ്ഡ്യ ഈ കൂട്ട്‌കെട്ട് പൊളിച്ചു. പിന്നീട് ആര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല ഇന്ത്യയുടെ ബൗളിങ്ങിന് മുന്നില്‍ വിന്‍ഡീസ് അടിയറവ് പറയുകയായിരുന്നു.

ഇന്ത്യയുടെ തുടക്കവും അത്ര മികച്ചതായിരുന്നില്ല. 29 റണ്‍സെടുക്കുന്നതിനിടെ രോഹിതിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ട്ടമായി. പിന്നീട് രാഹുലും കോഹിലിയും ചേര്‍ന്ന് നല്ല രീതിയില്‍ കളിച്ചു എന്നാല്‍ 48 റണ്‍സ് എടുത്ത രാഹുല്‍ പുറത്തായി. പിന്നീട് വന്ന വിജയ് ശങ്കറും, കേദാര്‍ ജാദവും പെട്ടെന്ന് പുറത്തായി. കോഹ്ലി (72), ധോണി(56), പാണ്ഡ്യ(46) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ 268 റണ്‍സ് നേടിയത്.

Exit mobile version