അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ മിശിഹ അവതരിച്ചു! അര്‍ജന്റീന ക്വാര്‍ട്ടറില്‍; ആവേശത്തില്‍ ആരാധകര്‍

ദോഹ: ആവേശകരമായ ക്വാര്‍ട്ടര്‍ മത്സരത്തിന് ഒടുവില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി അര്‍ജന്റീന ക്വാര്‍ട്ടറില്‍. ഓസ്‌ട്രേലിയയുടെ ഒരു ഗോളിന് എതിരായി രണ്ട് തവണ വലകുലുക്കിയാണ് അര്‍ജന്റീന വിജയം ആഘോഷിച്ചത്.

അര്‍ജന്റീനയ്ക്കായി സൂപ്പര്‍ താരം ലയണല്‍ മെസ്സി 35-ാം മിനിറ്റില്‍ വലകുലുക്കി. പിന്നാലെ രണ്ടാം പകുതിയില്‍ ജൂലിയന്‍ അല്‍വാരസ് 57ാം മിനിറ്റില്‍ വീണ്ടും ആരാധകരെ ആവേശത്തിലാഴ്ത്തി ലീഡ് ഉയര്‍ത്തി. എന്നാല്‍ 77ാം മിനിറ്റില്‍ ഓസീസിന് വേണ്ടി എന്‍സോ ഫെര്‍ണാണ്ടസ് ഗോള്‍ കണ്ടെത്തിയെങ്കിലും അത് സെല്‍ഫ് ഗോളായിരുന്നു. പിന്നീട് പ്രതിരോധത്തിലൂന്നി കളിച്ചതോടെ ഗോളുകള്‍ക്ക് വഴിയൊരുക്കാനായില്ല. അര്‍ജന്റീനയെ ഞെട്ടിച്ചാണ് സെല്‍ഫ് ഗോള്‍ വഴിതെറ്റി പിറന്നത്. ഇരുപത്തിയഞ്ച് വാര അകലെ നിന്ന് പകരക്കാരന്‍ ഗുഡ്വിൻ തൊടുത്ത ഷോട്ട് ഫെര്‍ണാണ്ടസിന്റെ തലയില്‍ തട്ടി സ്വന്തം വലയില്‍ പതിക്കുകയായിരുന്നു.

ആരാധകരേയും ഓസ്ട്രേലിയയെയും ഞെട്ടിക്കുന്നതായിരുന്നു മെസിയുടെ ആ മനോഹര ഗോള്‍. മാക് അലിസ്റ്ററുടെ പാസ് സ്വീകരിച്ച ഒട്ടമെന്‍ഡി പന്ത് മെസിയ്ക്ക് കൈമാറികയായിരുന്നു. തുടര്‍ന്ന് ഓസീസിന്റെ മൂന്ന് പ്രതിരോധതാരങ്ങള്‍ക്കിടയിലൂടെ പന്ത് വലയിലേക്ക് അടിച്ചിട്ടപ്പോള്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ ആവേശക്കൊടുമുടിയില്‍ എത്തുകയായിരുന്നു.

ALSO READ- ഖത്തറില്‍ ഓറഞ്ച് വസന്തം: യുഎസ്എയെ തകര്‍ത്ത് നെതര്‍ലാന്‍ഡ് ക്വാര്‍ട്ടറില്‍

അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ ഇറങ്ങിയതു മുതല്‍ അര്‍ജന്റീന ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഈ മുന്നേറ്റങ്ങളെ ഓസ്ട്രേലിയ ആക്ര മിച്ചാണ് നേരിട്ടത്. ആദ്യ മിനിറ്റുകള്‍ വിരസമായിരുന്നെങ്കിലും 24-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ കോര്‍ണര്‍ ഓസ്ട്രേലിയ നേടിയതോടെയാണ് മത്സരം ആവേശത്തിലായത്.

Exit mobile version