ദിവസങ്ങള്‍ക്കുളളില്‍ ആളുകളുടെ മനം കവര്‍ന്ന് ‘സാദ്ദി ജൂലിയറ്റ്’ എന്ന ‘കുഞ്ഞുകല്ല്യാണപ്പെണ്ണ്’… ആളെ മയക്കുന്ന ഈ ‘മഞ്ഞുസുന്ദരി’യെപ്പറ്റി അറിയാം

കല്ല്യാണപ്പെണ്ണിന്റേതു പോലുള്ള മാലയും കമ്മലും മുക്കുത്തിയും ചുട്ടിയും എല്ലാം ഈ കുഞ്ഞു സുന്ദരിക്കുണ്ട്

ബ്രംപ്ടണ്‍: സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരമാണ് സാദ്ദി ജൂലിയറ്റ് എന്ന മഞ്ഞില്‍ നിര്‍മ്മിച്ച കല്ല്യാണപ്പെണ്ണ്. ജാസു കിങ്ര എന്ന പത്തൊമ്പതുകാരിയാണ് ഈ മഞ്ഞുപെണ്‍കുട്ടിയെ നിര്‍മ്മിച്ചത്. സാദ്ദി ജൂലിയറ്റ് എന്ന പേരാണ് ജാസു മഞ്ഞില്‍ ഈ സുന്ദരിക്ക് നല്‍കിയിരിക്കുന്നത്. കല്ല്യാണപ്പെണ്ണിന്റേതു പോലുള്ള മാലയും കമ്മലും മുക്കുത്തിയും ചുട്ടിയും എല്ലാം ഈ കുഞ്ഞു സുന്ദരിക്കുണ്ട്. തലയില്‍ ചുവന്ന നിറമുള്ള ദുപ്പട്ടയിട്ട സുന്ദരിയുടെ പ്രധാന ആകര്‍ഷണം വാലിട്ടു കണ്ണെഴുതിയതാണ്.

‘എന്റെ സുഹൃത്ത് ഇന്ത്യയിലുള്ള ദല്‍ജിത്ത് ഈ മഞ്ഞുകാലത്ത് ആദ്യമായി ബ്രാംപ്റ്റണിലെത്തി. അവള്‍ ഒരു മഞ്ഞിലുള്ള പെണ്‍കുട്ടിയെ നിര്‍മ്മിച്ചു കൊടുക്കാനാവശ്യപ്പെട്ടു. എങ്ങനെയാണ് അവ നിര്‍മ്മിക്കുന്നതെന്ന് പറഞ്ഞുകൊടുക്കാനും. അവളെ ഞാന്‍ വീട്ടിലേക്ക് വിളിച്ചു’ എന്ന് ജാസു പറുന്നു. ‘മഞ്ഞിലുള്ള പെണ്‍കുട്ടികളെ സാധാരണ നിര്‍മ്മിക്കാറുണ്ട്. അതിനൊരു ട്രഡീഷണല്‍ ടച്ച് വരുത്താനാണ്’ ശ്രമിച്ചതെന്നും ജാസു കൂട്ടിച്ചേര്‍ത്തു.

അഞ്ചുദിവസം മുമ്പ് മാത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Exit mobile version