സാമ്പത്തിക ബാധ്യതകളില്‍ പെട്ട് ഒമാനിലെ ജയിലുകളില്‍ കഴിയുന്ന 220 പേര്‍ക്ക് റംസാന്‍ മാസത്തില്‍ മോചനം

മസ്‌കറ്റ്: സാമ്പത്തിക ബാധ്യതകളില്‍ പെട്ട് ഒമാനിലെ ജയിലുകളില്‍ കഴിയുന്ന 220 പേര്‍ക്ക് റംസാന്‍ മാസത്തില്‍ മോചനം.’ഫാക് കുര്‍ബാ’ പദ്ധതിയിലൂടെയാണ് മോചനം സാധ്യമാകുന്നു. 2012 മുതലാണ് ഫാക് കുര്‍ബാ പദ്ധതി തുടങ്ങിയത്.

ഒമാന്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ സഹകരണത്തില്‍ ലോയേഴ്‌സ് അസോസിയേഷന്‍ നടത്തിവരുന്ന ഫാക് കുര്‍ബാ പദ്ധതിയിലൂടെ ഇതിനകം 1715 പേര്‍ക്ക് മോചനം ലഭിച്ചു കഴിഞ്ഞതായി സംഘാടകര്‍ വ്യക്തമാക്കി. ബാധ്യതകള്‍ തീര്‍പ്പാക്കാതെ നിലനിന്നിരുന്ന 220 കേസുകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്ന കരാറിലാണ് ബാങ്ക് മസ്‌കറ്റ് ലോയേഴ്‌സ് അസോസിയേഷനുമായി കരാറില്‍ ഒപ്പു വെച്ചത്. ചെറിയ പെരുനാളിനു മുന്‍പായി ഇവര്‍ക്കുള്ള മോചനം സാധ്യമാക്കുവാനാണ് സംഘാടകരുടെ ലക്ഷ്യം.

വിവിധ തരത്തില്‍ സാമ്പത്തിക ബാധ്യതകളില്‍ അകപെട്ടവര്‍ക്കു ഫാക് കുര്‍ബായിലൂടെ സഹായമെത്തിക്കുവാന്‍ രണ്ടാമത്തെ വര്‍ഷവും കഴിഞ്ഞതില്‍ സംതൃപ്തി ഉണ്ടെന്നു ബാങ്ക് മസ്‌കറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഷെയ്ഖ് വലീദ് ബിന്‍ ഖമീസ് അല്‍ ഹഷാര്‍ പറഞ്ഞു. നൂറിലധികം അഭിഭാഷകരാണ് ഫാക് കുര്‍ബാ പദ്ധതിക്കായി സന്നദ്ധ സേവനം നടത്തി വരുന്നത.്

Exit mobile version