യുഎഇയില്‍ കാമുകിയെ മസാജ് സെന്ററില്‍ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; പ്രവാസിക്ക് പത്ത് വര്‍ഷം തടവ് ശിക്ഷ

കഴിഞ്ഞ ഡിസംബര്‍ 16നു നടന്ന സംഭവത്തില്‍ കൂടുതല്‍ വിവരം പുറത്ത്. പ്രണയത്തിലായിരുന്ന ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് യുവതി ഇയാളില്‍ നിന്ന് അകലുകയായിരുന്നു

ദുബായ്: യുഎഇയില്‍ കാമുകിയെ കൊലപ്പെടുത്തിയ യുവാവിന് 10 വര്‍ഷം തടവ് ശിക്ഷ ലഭിച്ചു. 30 വയസുകാരനായ ബംഗ്ലാദേശ് പൗരനാണ് ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞ ഡിസംബര്‍ 16നു നടന്ന സംഭവത്തില്‍ കൂടുതല്‍ വിവരം പുറത്ത്. പ്രണയത്തിലായിരുന്ന ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് യുവതി ഇയാളില്‍ നിന്ന് അകലുകയായിരുന്നു.

ഇതേച്ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. യുവതി ഇയാളില്‍ നിന്ന് 7000 ദിര്‍ഹം വാങ്ങിയ ശേഷം പിന്നീട് കാര്യമായ അടുപ്പമൊന്നും കാണിക്കാതെയായി. വാട്‌സ്ആപില്‍ ബ്ലോക്ക് ചെയ്തു. കൊലപാതകത്തിന് ഒരു മാസം മാസം മുമ്പാണ് ഇരുവരും തമ്മില്‍ അടുക്കുന്നത്. യുവതി ജോലി ചെയ്യുന്ന മസാജ് സെന്ററില്‍ വെച്ചാണ് കാമുകിയെ ശ്വാസം മുട്ടിച്ച് കൊല്ലുന്നത്.

വൈകുന്നേരം ആറ് മണിയോടെ മസാജ് സെന്ററിലെത്തിയ ഇയാള്‍ മസാജ് ചെയ്യുന്നതിനായി 160 ദിര്‍ഹം നല്‍കിയതായി ഇവിടെയുള്ള ജീവനക്കാരന്‍ പോലീസിനോട് പറഞ്ഞു. ഒന്നര മണിക്കൂര്‍ കഴിഞ്ഞും ഇയാള്‍ പുറത്തുവരികയോ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പണം നല്‍കുകയോ ചെയ്യാതിരുന്നതോടെ സെന്ററിന്റെ നടത്തിപ്പുകാരന്‍ മുറിയിലേക്ക് ചെന്നപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടത്.

നിലത്ത് മലര്‍ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുഖത്ത് ടവ്വല്‍ കൊണ്ട് മൂടിയിരുന്നു. വസ്ത്രത്തില്‍ രക്തവുമുണ്ടായിരുന്നു. ശേഷം ഇയാള്‍ പോലീസിന്റെ പിടിയിലാവുകയും ചെയ്തു. മുറിയില്‍ കയറിയ ശേഷം യുവതിയോട് ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് ആവശ്യപ്പെട്ടുവെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. അതിന് യുവതി കൂടുതല്‍ പണം ആവശ്യപ്പെട്ടു.

പണം നല്‍കാന്‍ വിസമ്മതിച്ചതോടെ ഇയാളോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കുപിതനായ പ്രതി ടവല്‍ കൊണ്ട് 10 മിനിറ്റോളം യുവതിയെ ശ്വാസം മുട്ടിച്ചു. മൂക്കില്‍ നിന്ന് രക്തം വരാന്‍ തുടങ്ങിയപ്പോള്‍ യുവതിയെ ഉപേക്ഷിച്ച് മൊബൈല്‍ ഫോണുമെടുത്ത് കടന്നുകളഞ്ഞുവെന്നും ഇയാള്‍ പറഞ്ഞു. യുവതി തല്‍ക്ഷണം തന്നെ മരിച്ചിരുന്നു. സെന്ററിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്.

Exit mobile version