രണ്ടു ഇന്ത്യക്കാരുടെ വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ

ഇന്ത്യക്കാരനായ ആരിഫ് ഇമാമുദീനെ മോഷണ ലക്ഷ്യത്തോടെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഹര്‍ജിത് സിംഗ് റാമിനെയും കുമാര്‍ പ്രകാശിനെയുമാണ് ഇന്നലെ റിയാദില്‍ വധശിക്ഷക്ക് വിദേയമാക്കിയത്.

റിയാദ്: സ്വന്തം നാട്ടുകാരനായ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ടു ഇന്ത്യക്കാരുടെ വധശിക്ഷ സൗദി ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കി.

ഇന്ത്യക്കാരനായ ആരിഫ് ഇമാമുദീനെ മോഷണ ലക്ഷ്യത്തോടെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഹര്‍ജിത് സിംഗ് റാമിനെയും കുമാര്‍ പ്രകാശിനെയുമാണ് ഇന്നലെ റിയാദില്‍ വധശിക്ഷക്ക് വിദേയമാക്കിയത്.

ആരിഫ് ഇമാമുദീനെ കൊലപ്പെടുത്തിയ പ്രതികള്‍ മൃതദേഹം വിജനമായ സ്ഥലത്തു ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ആരിഫിന്റെ ലോറിയും അതിലുണ്ടായിരുന്ന സാധനങ്ങളും ഉള്‍പ്പെടെ പ്രതികള്‍ തട്ടിയെടുത്തു. കേസില്‍ പ്രതികളായ ഹര്‍ജിത് സിംഗ് റാമിനെയും കുമാര്‍ പ്രകാശിനെ യും റിയാദ് ക്രിമിനല്‍ കോടതിയാണ് വധശിക്ഷ വിധിച്ചത്.

Exit mobile version