കാമുകനെ കുത്തികൊന്ന് ബിരിയാണി ഉണ്ടാക്കിയ സംഭവം; പ്രോസിക്യൂഷന്‍ വിസ്താരം തുടങ്ങി, മൊഴികള്‍ ഇങ്ങനെ

ജെബല്‍ ഹഫീത്തിലേക്ക് ഉല്ലാസ യാത്ര പോകണമെന്ന കാമുകന്‍ ആവശ്യപ്പെട്ടു എന്നാല്‍ പുതിയ ഫ്‌ലാറ്റിലേക്ക് മാറുന്നതിനാല്‍ ഉല്ലാസയാത്രയ്ക്ക് പിന്നീട് പോകാമെന്ന യുവതി പറഞ്ഞതോടെ കാമുകന്‍ പ്രകോപിതനാവുകയായിരുന്നു

അല്‍ഐന്‍: യുഎഇയില്‍ 2017 നവംബറില്‍ കാമുകനെ കുത്തികൊന്ന് മൃതദേഹം വെട്ടിനുറുക്കി ബിരിയാണി ഉണ്ടാക്കിയ കേസില്‍ പ്രോസിക്യൂഷന്‍ വിസ്താരം തുടങ്ങി. മൊറൊക്കോ പൗരയായ 37കാരിയാണ് കാമുകനെ കൊന്നശേഷം മൃതദേഹം വെട്ടിനുറുക്കി പാചകം ചെയ്തത്. പ്രതിയായ 37കാരി താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വന്നിരുന്നതായി തൊട്ടടുത്ത ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന രണ്ട് ഫിലിപ്പൈന്‍ യുവതികള്‍ കോടതിയെ അറിയിച്ചു. അതെസമയം

പ്രതിയായ സ്ത്രീയെ നേരത്തെ കണ്ടിട്ടില്ലെന്നും എന്നാല്‍ ഇവരെ പോലീസ് പിടികൂടിയ ഫ്‌ലാറ്റില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് മുതല്‍ ദുര്‍ഗന്ധം വമിച്ചിരുന്നുവെന്നാണ് ഇരുവരും പറഞ്ഞത്. ഇക്കാര്യം ഫ്‌ലാറ്റിലെ വാച്ച്മാനോട് പറഞ്ഞിരുന്നെങ്കിലും മറ്റൊരു ഫ്‌ലാറ്റിലെ സ്ത്രീ അഴുകിയ മത്സ്യം ചവറ്റുകുട്ടയില്‍ ഇട്ടുവെന്നും അതിന്റെ ദുര്‍ഗന്ധമാകാമെന്നുമാണ് വാച്ച്മാന്‍ പറഞ്ഞത്. എന്നാല്‍ മത്സ്യം അഴുകിയ ദുര്‍ഗന്ധമായിരുന്നില്ല അതെന്ന് തനിക്ക് മനസിലായെന്നും സാക്ഷികള്‍ കോടതിയില്‍ പറഞ്ഞു. കൊല ചെയ്യണമെന്ന കരുതില്ലെന്നും സ്വയ രക്ഷയ്ക്ക് കുത്തിയതാണെന്നാണ്

പ്രതിയുടെ അഭിഭാഷകന്‍ നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നത്. 10 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന ഇവര്‍ ഏഴ് വര്‍ഷം മുന്‍പാണ് കാമുകനെ പരിചയപ്പെട്ടത്. നാട്ടില്‍ ഭര്‍ത്താവും മക്കളുമുണ്ട്. ഇരുവരും അടുത്തടുത്താണ് താമസിച്ചിരുന്നത്. കൊല നടന്നതിന്റെ തലേദിവസം ഇരുവരും സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തിരികെ വന്നത്.

ഉച്ചയ്ക്ക് ശേഷം കാമുകന്‍ വീണ്ടും ഫ്‌ലാറ്റിലെത്തി. ജെബല്‍ ഹഫീത്തിലേക്ക് ഉല്ലാസ യാത്ര പോകണമെന്ന കാമുകന്‍ ആവശ്യപ്പെട്ടു എന്നാല്‍ പുതിയ ഫ്‌ലാറ്റിലേക്ക് മാറുന്നതിനാല്‍ ഉല്ലാസയാത്രയ്ക്ക് പിന്നീട് പോകാമെന്ന യുവതി പറഞ്ഞതോടെ കാമുകന്‍ പ്രകോപിതനാവുകയായിരുന്നു. തുടര്‍ന്ന കാമുകന്‍ യുവതിലെ മര്‍ദ്ദിച്ചു. തുടര്‍ന്ന ജീവന്‍ രക്ഷിക്കാനായി യുവാവിനെ മേശപ്പുറത്തിലുന്ന കത്തിയെടുത്ത് കുത്തുകയായുരുന്നു എന്ന് യുവതി കോടതിയില്‍ വ്യക്തമാക്കി.

രക്തത്തില്‍ കുളിച്ച് യുവാവ് നിലത്ത് വീണതോടെ പേടിച്ച യുവതി മൃതദേഹം ഒളിപ്പിക്കാനായി പല കഷണങ്ങളായി മുറിച്ച് പാചകം ചെയ്യുകയുമായിരുന്നു. കാമുകനൊപ്പം സുഹൃത്തുക്കളുടെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇരുവരും യുവതിയുടെ താമസ സ്ഥലത്തേക്ക് പോയത്. ഇതിന് തെളിവായി ഇരുവരും ഒന്നിച്ച് പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മതിയെന്നും യുവതി കോടതിയില്‍ വ്യക്തമാക്കി.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇയാളെ കാണാതായപ്പോള്‍ സുഹൃത്തുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നുള്ള പരിശോധനയില്‍ ഫ്‌ലാറ്റില്‍ നിന്ന പോലീസ് സംഘം മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതോടെയാണ് കേസിന് തുമ്പുണ്ടായത്.

Exit mobile version