സൗദിയിലെ കനത്ത മഴ; മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി, 170 പേര്‍ക്ക് പരിക്ക്

കനത്ത മഴയില്‍ ജോര്‍ദാന്‍ അതിര്‍ത്തി പ്രദേശമായ അല്‍ ജൗഫിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്

റിയാദ്: സൗദിയില്‍ ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. തബൂക്കില്‍ പത്ത് പേരും മദീനയില്‍ ഒരാളും വടക്കന്‍ അതിര്‍ത്തി പ്രദേശത്ത് ഒരാളും മരിച്ചുവെന്നാണ് സിവില്‍ ഡിഫന്‍സ് വ്യാഴാഴ്ച്ച അറിയിച്ചത്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 170 പേര്‍ക്കാണ് പരിക്കേറ്റത്.

കനത്ത മഴയില്‍ ജോര്‍ദാന്‍ അതിര്‍ത്തി പ്രദേശമായ അല്‍ ജൗഫിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്. മക്ക, തബൂക്ക് എന്നിവിടങ്ങളില്‍ നിന്നും ആളുകളെ രക്ഷിച്ചതായും സിവില്‍ ഡിഫന്‍സ് അറിയിച്ചിട്ടുണ്ട്.

Exit mobile version