ക്രിസ്തീയ വിശ്വാസം പ്രചരിപ്പിച്ചു എന്ന് ആരോപണം; വൃദ്ധയെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് പുറത്താക്കി

കാലിഫോര്‍ണിയ: ക്രിസ്തീയ വിശ്വാസം പങ്കുവെക്കുകയും, മറ്റുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്ത വൃദ്ധയെ അപ്പാര്‍ട്ട്മെന്റില്‍ നിന്നും പുറത്താക്കി. ഡയാന മാര്‍ട്ടിന്‍ എന്ന വൃദ്ധയെയാണ് മതപ്രചാരണം നടത്തി എന്ന് ആരോപിച്ച് കാലിഫോര്‍ണിയ ഹാന്‍ ഫോര്‍ഡിലുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്നും പുറത്താക്കിയത്.

കഴിഞ്ഞ 14 വര്‍ഷമായി ഇവര്‍ ഈ അപ്പാര്‍ട്ട്മെന്റിലാണ് താമസിക്കുന്നത്. എന്നാല്‍ പുറത്താക്കിയതിന്റെ കാരണം വൃദ്ധക്ക് വ്യക്തമാക്കികൊടുത്തിരുന്നതായി ജോണ്‍ ബ്രാക്സലര്‍ പറഞ്ഞു. പുറത്താക്കിയതിന് രണ്ട് കാരണങ്ങളാണ് ചൂണ്ടികാട്ടുന്നത്. ക്രിസ്തീയ വിശ്വാസം പങ്കുവെച്ചതും, മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതുമാണ് അപ്പാര്‍ട്ട്മെന്റില്‍ നിന്നും നിങ്ങളെ ഒഴിവാക്കാന്‍ കാരണമെന്ന് ജോണ്‍ ബ്രാക്സലര്‍ ഡയാനയെ അറിയിച്ചു.

ഡയാന ഈ അപ്പോര്‍ട്ടുമെന്റില്‍ താമസമാക്കുമ്പോള്‍ സീനിയര്‍ ലിവിങ്ങ് അപ്പാര്‍ട്ട്മെന്റാണെന്നാണ് പരസ്യം ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുതിയ മാനേജ്മെന്റ് യുവജനങ്ങളെ ഇവിടേക്ക് ക്ഷണിക്കുന്നതിനാല്‍ പ്രായമായവരെ ഒഴിവാക്കുന്നതാണ് മറ്റൊരു കാരണം എന്നും പറയപ്പെടുന്നു.

മതവിശ്വാസത്തിന്റെ പേരില്‍ അപ്പാര്‍ട്ടുമെന്റില്‍ നിന്നും ഒഴിവാക്കാന്‍ യാതൊരു നിയമവുമില്ലെന്ന് അറ്റോര്‍ണി മാത്യു മെല്‍റിയോള്‍ഡ് ചൂണ്ടികാട്ടി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അറ്റോര്‍ണി പറഞ്ഞു.

Exit mobile version