അച്ഛനെ സ്‌നേഹിച്ചു; മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി രണ്ടാനമ്മ, ക്രൂരതയ്ക്ക് കോടതി നല്‍കിയത് ജീവപര്യന്തം

കൊല്ലപ്പെടുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് പഞ്ചാബില്‍ നിന്നും ആഷ്ദീപ് ന്യൂയോര്‍ക്കില്‍ എത്തിയത്.

അല്‍ബാനി: സ്വന്തം പിതാവിനോട്‌ ഇഷ്ടം കാണിച്ചതിന് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി രണ്ടാനമ്മയുടെ ക്രൂരത. സംഭവത്തില്‍ രണ്ടാനമ്മയ്ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ആഷ്ദീപ് കൗര്‍ എന്ന കുട്ടിയേയാണ് രണ്ടാനമ്മയായ ഇന്ത്യക്കാരി ഷംദായ് കൗര്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത്. ചുരുങ്ങിയത് 22 വര്‍ഷമെങ്കിലും തടവില്‍ കഴിയണമെന്നാണ് ജൂണ്‍ 3 ന് ക്യൂന്‍സ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണിയുടെ ഓഫീസില്‍ നിന്നും അറിയിച്ചത്.

കൊല്ലപ്പെടുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് പഞ്ചാബില്‍ നിന്നും ആഷ്ദീപ് ന്യൂയോര്‍ക്കില്‍ എത്തിയത്. അച്ഛനോട് കുട്ടി അമിത സ്‌നേഹം കാണിച്ചതാണ് രണ്ടാനമ്മയെ ചൊടിപ്പിച്ചത്. 2016 ഓഗസ്റ്റിലാണ് കുട്ടിയെ കൊലപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്കിപ്പുറമാണ് രണ്ടാനമ്മയ്ക്കുള്ള ശിക്ഷ വിധിച്ചത്. റിച്ച്‌മോണ്ട് ഹില്ലില്‍ ഷംദായും ആഷ്ദീപിന്റെ പിതാവ് സുക്ജിന്ദര്‍ സിങ്ങും താമസിച്ചിരുന്ന വീട്ടില്‍ വച്ചു കുട്ടിയുടെ കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു.

ഇതിനു മുമ്പും കുട്ടിയെ ഇവര്‍ ഉപദ്രവിക്കാറുണ്ടെന്ന് കോടതി രേഖകളില്‍ ചൂണ്ടികാണിച്ചിരുന്നു. ഷംദായുടെ ആദ്യ ഭര്‍ത്താവ് റെയ്‌മോണ്ട് നാരായണനും ഈ കേസ്സില്‍ അറസ്റ്റിലായിരുന്നു. ക്രൂരയായ അമ്മ എന്ന് ഇവരെ കോടതി വിശേഷിപ്പിക്കുകയും ചെയ്തു. കുട്ടിയുടെ പിതാവ് സുക്ജിന്ദര്‍ സിങ് സംഭവം നടക്കുമ്പോള്‍ ജോലി സ്ഥലത്തായിരുന്നു. സമീപവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്.

Exit mobile version