81 കോടി രൂപ ലോട്ടറിയടിച്ചു; ഒപ്പം ചേര്‍ന്നു പണം ചെലവഴിക്കാന്‍ പങ്കാളിയെ തേടി ഒരു യുവാവ്

അയാള്‍ അപ്പോള്‍ തന്നെ സ്റ്റീല്‍ മില്ലിലെ ആ ജോലി ഉപേക്ഷിച്ചു. പിന്നാലെ, 3.6 കോടി രൂപ ചെലവഴിച്ച് ഒരു ഫെരാരിയും രണ്ട് കോടി രൂപ ചെലവഴിച്ച് പോര്‍ഷെ ടര്‍ബോ എസ് കാബ്രിയോലെറ്റും വാങ്ങി.

ലോട്ടറിയടിച്ച 81 കോടി രൂപ ഒപ്പം ചേര്‍ന്നു ചെലവഴിക്കാന്‍ ഒരു പങ്കാളിയെ തേടി യുവാവ്. ജര്‍മ്മനിയിലെ ഡോര്‍ട്ട്മുണ്ടിലെ താമസക്കാരനായ കുര്‍സാറ്റ് യില്‍ദിരിമിനാണ് ലോട്ടറിയടിച്ച 81 കോടിരൂപ ചെലവഴിക്കാന്‍ ഒരു കൂട്ട് തേടുന്നത്. ഒരു സ്റ്റീല്‍ മില്ലില്‍ ജോലി നോക്കുകയായിരുന്നു 41കാരനായ കുര്‍സാറ്റ്.

സെപ്തംബര്‍ 24 നാണ് കുര്‍സാറ്റിന് 9,927,511,60 യൂറോ അതായത് ഏകദേശം 81 കോടി രൂപ ലോട്ടറി അടിച്ചത്. അയാള്‍ അപ്പോള്‍ തന്നെ സ്റ്റീല്‍ മില്ലിലെ ആ ജോലി ഉപേക്ഷിച്ചു. പിന്നാലെ, 3.6 കോടി രൂപ ചെലവഴിച്ച് ഒരു ഫെരാരിയും രണ്ട് കോടി രൂപ ചെലവഴിച്ച് പോര്‍ഷെ ടര്‍ബോ എസ് കാബ്രിയോലെറ്റും വാങ്ങി.

also read; ഗവര്‍ണര്‍ മാധ്യമങ്ങളെ കാണുന്നത് പാന്‍മസാല ചവച്ചുകൊണ്ട്; രാജ്ഭവനില്‍ എക്‌സൈസ് പരിശോധന നടത്തണമെന്ന് വിപി സാനു

കൂടാതെ തനിക്കിഷ്ടപ്പെട്ട വിലപ്പെട്ട മദ്യവും വിലയേറിയ ഒരു വാച്ചും വാങ്ങി. ഇപ്പോള്‍, ബാക്കിയുള്ള തുക ചെലവഴിക്കാനും ഒരുമിച്ച് ജീവിക്കാനും ഒരു പങ്കാളിയെ തേടുകയാണ് കുര്‍സാറ്റ്.

‘ ഞാനിപ്പോഴും സിംഗിളാണ് അവള്‍ വെളുത്ത നിറക്കാരിയോ ഇരുണ്ട നിറക്കാരിയോ ആവാം തനിക്ക് കുഴപ്പമില്ല ഞാന്‍ പ്രണയത്തില്‍ വീഴാന്‍ ആഗ്രഹിക്കുന്നു. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവളും എന്റെ കൂടെ ഒരു കുടുംബം തുടങ്ങാന്‍ ആഗ്രഹിക്കുന്നവളുമായ ഒരു സ്ത്രീയെ ആണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്തൊക്കെ സംഭവിച്ചാലും എനിക്ക് വിശ്വസിക്കാന്‍ കഴിയുന്ന ഒരു സ്ത്രീ ആയിരിക്കണം അവള്‍’

എന്ന് കുര്‍സാറ്റ് പറയുന്നു.

തന്റെ ജീവിത പങ്കാളിയെ കണ്ടെത്താന്‍ കുര്‍സാറ്റിനെ സഹായിക്കുന്നതിന് വേണ്ടി, ഒരു ജര്‍മ്മന്‍ ടാബ്ലോയിഡ് ഒരു ഇമെയില്‍ വിലാസം തന്നെ തയ്യാറാക്കി നല്‍കിയിട്ടുണ്ട്.

“എനിക്ക് എന്നെ നന്നായി നോക്കാന്‍ അറിയാം. ഞാന്‍ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. ഈ പണം സുരക്ഷിതമായ കരങ്ങളില്‍ തന്നെയാണ്. പണം കിട്ടിയാല്‍ പെട്ടെന്ന് തന്നെ എല്ലാവരും നിങ്ങളുടെ സുഹൃത്തുക്കളാവും. കുറേക്കാലമായി തിരിഞ്ഞുനോക്കാത്ത ആളുകള്‍ പോലും ഇപ്പോള്‍ പണം ചോദിച്ച് വിളിക്കുകയാണ്. 90 ശതമാനം ആളുകളും അസൂയാലുക്കളാണ്. ഈ പണത്തിന് ഞാന്‍ അര്‍ഹനല്ല എന്നാണ് ഭൂരിഭാഗവും കരുതുന്നത്. ഞാനെവിടെ നിന്നാണ് വരുന്നത് എന്ന് എനിക്ക് നന്നായി അറിയാം. ഞാന്‍ തൊഴിലാളി വര്‍ഗമാണ്, അത് ഞാന്‍ മറക്കില്ല, അഹങ്കാരിയാവില്ല

കാര്‍ വാങ്ങിയത് തന്റെ ശത്രുക്കളെ കാണിക്കാനാണ്. ഇനി താന്‍ ആഫ്രിക്കയിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. അവിടെ കിണര്‍ കുഴിക്കണം. പാവപ്പെട്ട കുട്ടികളെ സഹായിക്കണം എന്നാണ് ആഗ്രഹം”

എന്നും കുര്‍സാറ്റ് പറഞ്ഞു.

Exit mobile version