അഫ്ഗാനില്‍ വിദേശ കറന്‍സികള്‍ പൂര്‍ണമായും നിരോധിച്ച് താലിബാന്‍

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ വിദേശ കറന്‍സികള്‍ താലിബാന്‍ പൂര്‍ണമായും നിരോധിച്ചു. രാജ്യത്തെ സാമ്പത്തിക സ്ഥിതിയും ദേശീയ താല്പര്യങ്ങളും മുന്‍നിര്‍ത്തി എല്ലാ അഫ്ഗാനികളും അവരുടെ ദൈനംദിന വിനിമയത്തിനായി അഫ്ഗാന്‍ കറന്‍സി ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്ന് താലിബാന്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

അഫ്ഗാന്റെ തലപ്പത്തെത്തിയതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക പിന്തുണ നിലച്ചതിന് പിന്നാലെയാണ് താലിബാന്റെ നീക്കം. നിയമം ലംഘിക്കുന്നവര്‍ കര്‍ശനമായ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് താലിബാന്‍ അറിയിച്ചിരിക്കുന്നത്.

അഫ്ഗാന്‍ മാര്‍ക്കറ്റുകളില്‍ യുഎസ് ഡോളറുകളുടെ ഉപയോഗം സജീവമാണ്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ കച്ചവടത്തിനായി ഡോളറുകളാണ് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്നത്.

Exit mobile version