വാക്‌സിന്‍ വിരുദ്ധ പ്രചാരണങ്ങളില്‍ സജീവമായി, മത വിശഅവാസം രക്ഷിക്കുമെന്നും വാദം; ഒടുവില്‍ കൊവിഡ് ബാധിച്ച് യുവാവിന് മരണം

കൊവിഡ് വാക്സിന്‍ വിരുദ്ധ പ്രചാരണങ്ങളില്‍ സജീവമായിരുന്ന യുവാവ് ഒടുവില്‍ കൊവിഡ് ബാധിച്ചു മരിച്ചു. ലോസാഞ്ചലസിലെ ഹില്സോംഗ് മെഗാ ചര്‍ച്ച് അംഗവും വാക്‌സിന്‍ വിരുദ്ധ പ്രചാരണങ്ങളില്‍ സജീവവും ആയിരുന്ന സ്റ്റീഫര്‍ ഹെര്‍മോണാണ് കൊവിഡ് മരണത്തിന് കീഴടങ്ങിയത്. ഒരു മാസത്തോളം കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ശേഷമാണ് മരണം വരിച്ചത്.

വാക്‌സിന്‍ സ്വീകരിക്കുന്നതിനെ എതിര്‍ക്കുന്നത് പ്രചരിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ സീരീസുകളിലൂടെ ഏറെ കുപ്രസിദ്ധി നേടിയ വ്യക്തിയാണ് ഇയാള്‍. മെഡിക്കല്‍ നിര്‍ദേശങ്ങള്‍ പാടെ അവഗണിച്ചിരുന്നു, മത വിശ്വാസം തന്നെ രക്ഷിക്കുമെന്നാണ് ഇയാള്‍ പ്രചരിപ്പിച്ചിരുന്നത്. തനിക്ക് 99 പ്രശ്‌നങ്ങള്‍ വന്നാല്‍ പോലും അതിലൊന്നുപോലും വാക്‌സിന്‍ അല്ലെന്നായിരുന്നു ജൂണ്‍ മാസം ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

കൊവിഡ് ബാധിച്ച ശേഷം വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ശേഷവും വാക്സിന്‍ വിരുദ്ധമായായിരുന്നു സ്റ്റീഫന്റെ പ്രതികരണം. മതവിശ്വാസം തന്നെ രക്ഷിക്കുമെന്നും വെന്റിലേറ്ററിന്റെ ആവശ്യമില്ലെന്നും ശഠിച്ച ഇയാളെ ആരോഗ്യ നില വഷളായതോടെയാണ് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Exit mobile version