കൊവിഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്നതിന്റെ പ്രഥമ പരിഗണന അമേരിക്കയ്ക്ക്, ഞങ്ങളുടെ ആവശ്യം കഴിഞ്ഞ് പരിഗണിക്കാം; ജോ ബൈഡന്‍ ഭരണകൂടം

Covid-19 vaccine | Bignewslive

വാഷിംഗ്ടണ്‍: അമേരിക്കക്കാര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ജോ ബൈഡന്‍ ഭരണകൂടം. മറ്റ് രാജ്യങ്ങള്‍ക്ക് മരുന്ന് നിര്‍മ്മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്നത് അത് കഴിഞ്ഞേ പരിഗിക്കൂവെന്നും ഭരണകൂടം അറിയിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ രാജ്യത്തേക്കുള്ള കയറ്റുമതി നിയന്ത്രിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഭരണകൂടത്തിന്റെ അറിയിപ്പ് എത്തിയത്.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് ആണ് ഇക്കാര്യം അറിയിച്ചത്. കൊവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായ ഇന്ത്യയില്‍ അസംസ്‌കൃതവസ്തുക്കള്‍ കിട്ടാത്തതുമൂലം വാക്‌സിന്‍ നിര്‍മാണവും മന്ദഗതിയിലാണ്. യുഎസില്‍നിന്ന് ഇറക്കുമതി ഇല്ലാത്തതാണ് പ്രധാന കാരണത്തിന് വഴിവെച്ചിരിക്കുന്നത്. അതിനാല്‍ നിയന്ത്രണം നീക്കാനുള്ള ഇന്ത്യയുടെ ആവശ്യം എപ്പോള്‍ പരിഗണിക്കുമെന്ന ചോദ്യത്തിന് ”അമേരിക്കയാണ് ആദ്യം. അമേരിക്കന്‍ ജനതയ്ക്ക് വാക്‌സിനേഷന്‍ വിജയകരമായി നടത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍” -പ്രൈസ് മറുപടി നല്‍കിയത്.

മറ്റേതു രാജ്യത്തെക്കാളും അമേരിക്കയെയാണ് കോവിഡ് രൂക്ഷമായി ബാധിച്ചത്. ഏറ്റവുമധികം മരണവും ഇവിടെയാണ്. ഇതിനാല്‍ അമേരിക്കയ്ക്കാണ് മുന്‍ഗണന. ബാക്കി രാജ്യങ്ങള്‍ക്കുവേണ്ടിയും തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുമെന്നും അദ്ദേഹം അറിയിക്കുന്നു.

Exit mobile version