ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം: സ്ത്രീയുടെ തല അറുത്തു, മൂന്ന് പേരെ വധിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

പാരീസ്: ഫ്രാന്‍സിലെ പ്രമുഖ പളളിക്ക് സമീപം ഭീകരാക്രമണം. ഫ്രഞ്ച് നഗരമായ നൈസില്‍ നടന്ന ആക്രമണത്തില്‍ ഒരു സ്ത്രീയുടെ തലയറുത്തതായും മറ്റ് രണ്ടു പേര്‍ കുത്തേറ്റ് മരിച്ചതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് കുത്തേറ്റിട്ടുണ്ട്. അക്രമിയെ പോലീസ് പിടികൂടി.

വ്യാഴാഴ്ച നൈസിലെ നോത്രെ ദാം പളളിക്ക് സമീപമാണ് ആക്രമണം ഉണ്ടായത്. പ്രദേശത്ത് സുരക്ഷാ സേന വലയം തീര്‍ത്തിട്ടുണ്ട്. സംഭവം ഭീകരാക്രമണമെന്ന് നൈസ് നഗരസഭ മേയര്‍ ക്രിസ്റ്റീന്‍ എസ്‌ട്രോസി പ്രതികരിച്ചു. ഫ്രാന്‍സിലെ ഭീകരവിരുദ്ധ വിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചതിന് പാരിസില്‍ സ്‌കൂള്‍ അധ്യാപകനെ തലയറുത്ത് കൊന്നത് കഴിഞ്ഞ ദിവസമാണ്. സംഭവം നടന്ന് ദിവസങ്ങള്‍ മാത്രം കഴിയുമ്പോഴാണ് ഫ്രാന്‍സിനെ ഞെട്ടിച്ച് കൊണ്ട് മറ്റൊരു ആക്രമണം. എന്നാല്‍ നിലവിലെ അക്രമണം കാര്‍ട്ടൂണ്‍ വിവാദത്തെ തുടര്‍ന്നാണോയെന്ന് വ്യക്തമല്ല.

Exit mobile version