കോവിഡ് ബാധിക്കുമോയെന്ന പേടി; മൂന്നുകുട്ടികളെ മാതാപിതാക്കള്‍ മുറിയില്‍ പൂട്ടിയിട്ടത് നാല് മാസത്തോളം

സ്റ്റോക്ക്‌ഹോം: ലോകത്താകമാനം കൊറോണ വ്യാപിച്ചിരിക്കുകയാണ്. കോടിക്കണക്കിനാളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ലക്ഷക്കണക്കിനാളുകള്‍ക്ക് ഇതിനോടകം ജീവന്‍ നഷ്ടമാവുകയും ചെയ്തു. അതിനിടെ കൊറോണ ബാധിക്കുമെന്ന് ഭയന്ന് മാതാപിതാക്കള്‍ കുട്ടികളെ നാലു മാസത്തോളം പൂട്ടിയിട്ടു.

സ്വീഡനിലാണ് സംഭവം. കോവിഡ് ബാധിക്കുമെന്ന് പേടിച്ച് മാതാപിതാക്കള്‍ പത്ത് മുതല്‍ 17 വയസ് വരെയുള്ള മൂന്ന് കുട്ടികളെയാണ് മാര്‍ച്ച് മുതല്‍ നാല് മാസത്തോളം അപ്പാര്‍ട്ട്‌മെന്റില്‍ അടച്ചിട്ടത്. കുട്ടികളെ പരസ്പരം കാണാനും അനുവദിച്ചിരുന്നില്ല.

ഓരോരുത്തരേയും അവരുടെ റൂമുകളിലാക്കി അവിടേക്ക് ഭക്ഷണം നല്കുകയായിരുന്നുവെന്ന് തെക്കന്‍ സ്വീഡനിലെ ജോങ്കോപിംഗ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി പറഞ്ഞു. കൂടാതെ വീടിന്റെ വാതിലും അടച്ചിട്ടിരുന്നതിനാല്‍ ആര്‍ക്കും പുറത്തിറങ്ങാനും സാധിച്ചിരുന്നില്ല. ഇതില്‍ മൂന്ന് കുട്ടികളെ ഇപ്പോള്‍ മോചിപ്പിച്ചു.

മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ സ്വീഡന്‍ കടുത്ത ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. കൂടാതെ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.
ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന കോവിഡ് മരണ നിരക്കാണ് സ്വീഡനില്. പത്ത് ലക്ഷത്തില്‍ 575 കോവിഡ് മരണങ്ങളാണ് സ്വീഡനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Exit mobile version