കൊവിഡ് 19; ബ്രസീലീല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് ഇരുപതിനായിരത്തിലധികം പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 330890 ആയി

ബ്രസീലിയ: ലോകത്ത് യുഎസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 വൈറസ് ബാധിതരുള്ള രാജ്യമായി മാറിയിരിക്കുകയാണ് ബ്രസീല്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 20803 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 330890 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം 1001 പേരാണ് കഴിഞ്ഞ ദിവസം ഇവിടെ മരിച്ചത്. 21048 പേരാണ് ഇതുവരെ വൈറസ് ബാധമൂലം ഇവിടെ മരിച്ചത്.

അതേസമയം കൊവിഡ് വൈറസിന്റെ അടുത്ത വ്യാപന കേന്ദ്രമായി തെക്കേഅമേരിക്ക മാറുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അമേരിക്കക്ക് പിന്നാലെ വൈറസ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാമതുള്ള ബ്രസീലില്‍ നിലവിലെ സ്ഥിതിഗതികള്‍ ഇനിയും രൂക്ഷമാവുമെന്നാണ് മുന്നറിയിപ്പ്.

ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 53ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 3.39 ലക്ഷം പേരാണ് വൈറസ് ബാധമൂലം ലോകത്ത് മരിച്ചത്. 21.58 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി. 28.02 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 44,583 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version