ഏപ്രില്‍ മൂന്നിനുശേഷം ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് വുഹാന്‍; നിലവിലുള്ളത് 14 കേസുകള്‍

ബീജിങ്: ചൈനയില്‍ 14 പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ മൂന്നിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കേസ് ആണിത്. ചൈനയില്‍ ഇപ്പോള്‍ 14 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മെയ് 9ന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്തെ എല്ലാ പ്രദേശങ്ങളെയും ലോ റിസ്‌ക് പ്രദേശങ്ങളായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച പ്രസിദ്ധീകരിച്ച ഡാറ്റകള്‍ പ്രകാരം ചൈനയില്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുകയും ചെയ്തു. അതില്‍ 11 കേസുകള്‍ ഷുലാനിലാണ്. മെയ് ഏഴിനാണ് ഇവിടെ ഒരു സ്ത്രീക്ക് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

പിന്നീട് ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 11 പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇതുവരെ ഒറ്റ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൈനയില്‍ മെയ് 9 വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് 19 പോസിറ്റീവ് കേസുകളുടെ എണ്ണം 82,901 ആണ്. ഇവിടെ 4,633 പേരാണ് രോഗത്തെ തുടര്‍ന്ന് മരിച്ചത്.

Exit mobile version