വൈറസ് ബാധിച്ച രോഗികള്‍ക്ക് അതിജീവിച്ചവരില്‍ നിന്ന് രക്തം നല്‍കും; കൊറോണയെ തടയാന്‍ നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള ചികിത്സയ്ക്ക് അനുമതി

വാഷിങ്ടണ്‍: കൊറോണ വൈറസിനെ തടയാന്‍ ലോകത്ത് ഇതുവരെ പ്രതിരോധ മരുന്നുകളും ചികിത്സാരീതികളും കണ്ടെത്താത്തത് വൈറസ് കൂടുതല്‍ പേരില്‍ വ്യാപിക്കാനും മരണസംഖ്യ ഉയരാനും കാരണമായി. എന്നാല്‍ കൂടുതല്‍ വിദഗ്ദ്ധ ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതുവരെ കൊറോണ വൈറസിനെ നേരിടാന്‍ കോണ്‍വലെസെന്റ് പ്ലാസ്മ എന്ന ചികിത്സയ്ക്ക് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുവാദം നല്‍കും.

വൈറസ് ബാധിച്ച് ഗുരുതമായി ചികിത്സയില്‍ തുടരുന്ന രോഗികള്‍ക്ക് രോഗത്തെ അതിജീവിച്ചവരില്‍ നിന്ന് രക്തം നല്‍കും. ചൊവ്വാഴ്ച അംഗീകരിച്ച പുതിയ അടിയന്തര പ്രോട്ടോക്കോള്‍ പ്രാകാരം രോഗം അതിജീവിച്ചവരില്‍ നിന്ന് പ്ലാസ്മ നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് അനുവാദം നല്കി.

ആധുനിക വാക്‌സിനുകള്‍ക്കും ആന്റിവൈറല്‍ മരുന്നുകള്‍ക്കും മുമ്പുള്ള യുഗത്തില്‍, 1918-ലെ ഒരു പകര്‍ച്ചവ്യാധി പനിക്ക് കോണ്‍വലെസെന്റ് പ്ലാസ്മ എന്ന ചികിത്സ ഉപയോഗിച്ചിരുന്നു. നിലവിലെ ലോകത്തെ സാഹചര്യത്തില്‍ കൊറോണ നേരിടാന്‍ ഈ ചികിത്സാരീതി ഏറെ സഹായകരമാകുമെന്നാണ് വിദഗ്ധര്‍ പ്രതീകഷിക്കുന്നത്.

രോഗത്തില്‍ നിന്നും അതിജീവരുടെ രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ആന്റിബോഡി അടങ്ങിയ പ്ലാസ്മ ഉപയോഗിച്ച് കൊറോണ വൈറസ് രോഗികള്‍ക്ക് ചികിത്സ ആരംഭിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.

ഇതിന് തൊട്ടുപിന്നാലെയാണ് ചികിത്സ ആരംഭിക്കാന്‍ എഫ്ഡിഎയും തീരുമാനിച്ചത്. ഈ ചികിത്സയ്ക്ക തീര്‍ച്ചയായും ഗുണമുണ്ട്. ഇതൊരു പുതിയ ആശയമല്ലെന്നും നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള രീതിയാണെന്നും വാഷിങ്ടണ്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ജെഫ്രി ഹെന്‍ഡേഴ്‌സണ്‍ പറഞ്ഞു.

Exit mobile version